Connect with us

Hi, what are you looking for?

Exclusive

പ്രതി വെങ്കിട്ടരാമന്‍ ഇന്നും സര്‍ക്കാരിന്റെ ഉന്നതപദവിയില്‍,നാണംകെട്ട പിണറായി ഭരണം

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നു. അദ്ദേഹത്തിനോ കുടുംബത്തിനോ ഇന്നും നീതി ലഭിച്ചിട്ടില്ല. പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ആകട്ടെ ഇന്നും സര്‍ക്കാരിന്റെ ഉന്നതപദവിയില്‍ ഇരിക്കും. ഇതെന്ത് നീതി, ഇതെന്ത് നിയമം എന്ന് ചോദിച്ചുപോകുകയാണ്. ഒരു കൊലപാതകി എങ്ങനെ ഇപ്പോഴും ഉന്നതപദവിയിലിരിക്കും. മദ്യപിച്ച് വാഹനം ഓടിച്ച് ഒരു യുവാവിന്റെ ജീവനെടുത്ത വെങ്കിട്ടരാമനെ എന്ത് ന്യായത്തിന്റെ പേരിലാണ് സര്‍വ്വീസില്‍ സര്‍ക്കാര്‍ ഇരുത്തിയിരിക്കുന്നത്. ഒരു സാധാരണക്കാരന്‍ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞ് ഒരാഴ്ച പുതുക്കാന്‍ വൈകിപോയാല്‍ 2000 രൂപ വരെ പെറ്റിയടിക്കുന്ന പോലീസ് ഈ അപകടം ഏത് വകുപ്പിലാണ് ചേര്‍ത്തത്? ഇതൊരു കൊലക്കേസ് അല്ല എന്നാണോ പിണറായി സര്‍ക്കാരും ബന്ധപ്പെട്ട നിയമവും പറയുന്നത്.

ഇവിടെ സാധാരണക്കാരന് ഒരു നിയമം ഉന്നതപദവിയിലിരിക്കുന്നവര്‍ക്ക് മറ്റൊരു നിയമം എന്ന ആഭാസമാണോ നടക്കുന്നത്. മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ കാട്ടിക്കൂട്ടിയ ലീലാവിലാസത്തിന് ആരാണ് കുടപിടിച്ചത്. അവര്‍ ഈ നാടിന് അപമാനകരമാണ്. ആ വകുപ്പ് ഈ കേരളത്തെ വലിഞ്ഞുമുറുക്കുകയാണ്. മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് ബഷീറിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയതിന്റെ കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ വിചാരണ പോലും ആരംഭിച്ചിട്ടില്ല എന്നുള്ളത് നീതികേടാണ്. അതേസമയം, കൊലക്കേസ് പ്രതിയായ ശ്രീറാം ഇപ്പോഴും സര്‍ക്കാരിന്റെ പ്രധാനപ്പെട്ട തസ്തികയില്‍ തുടരുകയാണ്. ശ്രീറാമിനെതിരെ എല്ലാ തെളിവുകളും ഉണ്ടായിട്ടും നടപടി വൈകിക്കുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

രണ്ടുവര്‍ഷം മുന്‍പ് ആഗസ്റ്റ് മൂന്നിനാണ് മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് അമിതവേഗതയില്‍ ഓടിച്ച കാറിടിച്ച് ബൈക്കില്‍ സഞ്ചരിച്ച ബഷീര്‍ കൊല്ലപ്പെടുന്നത്. കേസില്‍ ഒന്നാം പ്രതിയായി ഐ.എ.എസുകാരനായ ശ്രീറാം വെങ്കിട്ടരാമനേയും കൂട്ടു പ്രതിയായ വഫാ നജീമിനേയും ഉള്‍പ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ട് ഒന്നരവര്‍ഷം കഴിഞ്ഞെങ്കിലും വിചാരണ ഇതുവരേയ്ക്കും ആരംഭിച്ചിട്ടില്ല.കേസില്‍ ഈ മാസം ഒന്‍പതിന് ഹാജരാകാന്‍ വെങ്കിട്ടരാമനോട് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം,കെഎം ബഷീര്‍ കൊലപാതകക്കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസിലേക്ക് തിരിച്ചെടുത്തത് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ഒത്താശയോടെയാണോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. കോവിഡ് 19 മറയാക്കി സര്‍ക്കാര്‍ നടത്തിയ ഒത്തുകളിക്ക് പത്രപ്രവര്‍ത്തകയൂണിയനും ബഷീറിന്റെ ആത്മസുഹൃത്തുക്കള്‍ എന്ന് ആവകാശപ്പെടുന്നവരും കൂട്ടുനില്‍ക്കുകയായിരുന്നുവെന്നുള്ള ആരോപണവും ഉയര്‍ന്നിരുന്നു. ബഷീറിനെ വഞ്ചിച്ചു എന്ന പരാതിയുമനായി ബഷീറിന്റെ കുടുംബം തന്നെ രംഗത്ത് വന്നിരുന്നു. കേസില്‍ ഒന്നാം പ്രതിയായി വിചാരണ നേരിടുന്ന ശ്രീറാമിനെ തിരിച്ചെടുക്കുന്നതിലൂടെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ പേക്കൂത്തിനെ സര്‍ക്കാര്‍ ന്യായീകരിക്കുകയാണെന്നും പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...