Connect with us

Hi, what are you looking for?

Exclusive

വീണയ്ക്ക് പറ്റിയ പണി വാര്‍ത്ത വായനയാണെന്ന് കെ സുരേന്ദ്രന്‍

ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന്റെ വിഡ്ഢിത്തരങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോവിഡ് വ്യാപനത്തിനെതിരെ സര്‍ക്കാര്‍ നടപ്പിലാക്കുന്നത് വിഡ്ഢിത്തങ്ങളാണ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വാര്‍ത്ത വായിക്കാന്‍ കൊള്ളാം, എന്നാല്‍ ഈ പണിക്ക് പറ്റില്ലെന്നും സുരേന്ദ്രന്‍ വിമര്‍ശിക്കുന്നു. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് അശാസ്ത്രീയമയാണ്. സംസ്ഥാനത്ത് മന്ത്രിമാര്‍ തന്നെയാണ് നിയമ ലംഘകരെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ജനാധിപത്യത്തില്‍ വിശ്വാസമുണ്ടായിരുന്നെങ്കില്‍ തുടക്കത്തില്‍ തന്നെ രണ്ട് മന്ത്രിമാര്‍ രാജി വയ്ക്കണമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യദ്രോഹ കേസിലാണ് ആരോപണ വിധേയനായി നില്‍ക്കുന്നത്. മുഖ്യമന്ത്രി ഇടപെട്ട് എ.കെ ശശീന്ദ്രന്റെ രാജി വേണ്ടെന്ന് വെച്ചു. ശിവന്‍കുട്ടി പൂജപ്പുരയില്‍ പോയി ചായ കുടിക്കേണ്ട ആളല്ല, ഉണ്ട തിന്നേണ്ട വ്യക്തിയാണ്. ജാമ്യമില്ലാ കുറ്റങ്ങളാണ് മന്ത്രി ചെയ്തത്. അതിന് ലോകം മുഴുവന്‍ സാക്ഷികളാണ്. അതുകൊണ്ടുതന്നെയാണ് സുപ്രീം കോടതി വിധി എതിരായി വന്നതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

കുറ്റവാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണ് സംസ്ഥാനത്തുള്ളതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. സ്വന്തം ചെയ്തികളെ മനഃസ്ഥാപമില്ലാതെ ന്യായീകരിക്കുകയാണെന്നും എല്ലാ കാലവും കുറ്റവാളികളെ ഇങ്ങനെ സംരക്ഷിക്കാന്‍ നിയമ വ്യവസ്ഥ അനുവദിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന ഉദ്യോഗാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സിപിഎമ്മുകാരെ പിന്‍വാതിലിലൂടെ കുത്തിനിറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമം. സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയ ഉറപ്പാണ് മുഖ്യമന്ത്രി ലംഘിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്തെ കണ്ണില്‍പൊടിയിടല്‍ തന്ത്രം മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്.തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സര്‍ക്കാര്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയെങ്കിലും തിരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതിനാല്‍ അതിന്റെ ഗുണം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിച്ചില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷം ഒന്നരമാസത്തോളം ലോക്ക്ഡൗണ്‍ ആയതോടെ നിയമനങ്ങളൊന്നും നടന്നതുമില്ല. കാലാവധി നീട്ടാന്‍ സര്‍ക്കാരിനു മുന്നില്‍ ഒരു തടസവുമില്ലാതിരുന്നിട്ടും സമരം ചെയ്തുവെന്ന കാരണത്തിന് ഉദ്യോഗാര്‍ത്ഥികളെ ശിക്ഷിക്കുകയാണ്.

സര്‍ക്കാരിന്റെത് പ്രതികാര നടപടിയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമന നിരോധനത്തിനെതിരെ സമരം ചെയ്ത ഡിവൈഎഫ്ഐ ഇപ്പോള്‍ യുവാക്കളെ ഒറ്റുകൊടുക്കുകയാണ്. സര്‍ക്കാരിനെ കൂട്ട്പിടിച്ച് അട്ടിമറിയിലൂടെ ജോലി നേടിയ ഡിവൈഎഫ്ഐ നേതാക്കളാണ് പി.എസ്.സി പരീക്ഷയുടെ വിശ്വാസത തകര്‍ത്തത്. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ യുവജനദ്രോഹ സര്‍ക്കാരാണ് പിണറായി വിജയന്റെതെന്നും സുരേന്ദ്രന്‍ ആഞ്ഞടിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...