വിവിധഭാഷ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനെത്തിച്ച അരി പുഴുവരിച്ച് നശിച്ചു. അരി ഉപയോഗശൂന്യമായതോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ചുമൂടി. മുക്കം കാരശ്ശേരി പഞ്ചായത്തിലാണ് സംഭവം.
2018 ലെ പ്രളയകാലത്ത് സംസ്ഥാനത്ത് കുടുങ്ങിയ വിവിധ ഭാഷാ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് അരി എത്തിച്ചത്. ജില്ലാ ഭരണകൂടത്തിന്റേതായിരുന്നു നടപടി. എന്നാല്‍ ജോലി നഷ്ടമായതിനെ തുടര്‍ന്ന് ഭൂരിഭാഗം തൊഴിലാളികളും സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോയി. ഇതോടെ വിതരണത്തിനായി എത്തിച്ച അരി ബാക്കിയാകുകയായിരുന്നു.
തുടര്‍ന്ന് പഞ്ചായത്തിലെ സാംസ്‌കാരിക നിലയത്തില്‍ സൂക്ഷിച്ച അരി തിരിച്ചെടുക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിനോട് അന്നത്തെ ഭരണ സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ മുഴുവന്‍ അരിയും തിരിച്ചെടുത്തില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കുഷ്ഠരോഗ ആശുപത്രിയിലേക്കും, അനാഥാലയത്തിനും വീതിച്ച് നല്‍കാനായിരുന്നു അധികൃതരുടെ നിര്‍ദ്ദേശമെന്ന് ഭരണ സമിതി അംഗങ്ങള്‍ പറയുന്നു.
ഇത് പ്രകാരം വിതരണം ചെയ്തിട്ടും 18 ചാക്ക് അരി ബാക്കിവന്നു. ഇതാണ് ഉപയോഗ ശൂന്യമായത്. കാലപ്പഴക്കം വന്നതോടെ അരിയുടെ ഗുണനിലവാരം പരിശോധിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് സാമ്പിളുകള്‍ സര്‍ക്കാര്‍ ലാബിലേക്ക് അയച്ച് പരിശോധിച്ചു. കാലിത്തീറ്റ നിര്‍മ്മാണത്തിന് പോലും അരി ഉപയോഗിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് . ഇതേ തുടര്‍ന്നാണ് മുഴുവന്‍ അരിയും കുഴികുത്തി മൂടിയത്.
ക്രൈം ഇതിന് മുമ്പേ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പരിശോധന നടത്താന്‍ തീരുമാനമായതും പുഴുവരിച്ച വരി കുഴിച്ചു മൂടിയതും.