തരികിട സാബു എന്ന പേര് പലർക്കും അറിയാവുന്നതാണ്. ആളുകളെ പ്രാങ്ക് ചെയ്ത് പറ്റിക്കുന്ന സാബുവിന്റെ തരികിട എന്ന ടിവി പ്രോഗ്രാം ആരാധകരേക്കാൾ വിമര്ശകരെയാണ് സമ്പാദിച്ചിട്ടുള്ളത്. ഇതിന് പുറമെ സാബുവിനെ സ്വഭാവവും സംസാരവുമെല്ലാം ശത്രുക്കളെ സമ്പാദിക്കുന്നതിന്റെ ഘടകമായിരുന്നു. പിന്നീട് ബിഗ് ബോസ് ഷോയിലൂടെയാണ് സാബുവിന്റെ ഇമേജ് മാറിയത്. എന്നാൽ ബിഗ് ബോസ് ഹൗസിൽ എത്തിയ സാബു ബിഗ് ബോസ്സ് മലയാളം സീസൺ 1 ന്റെ വിജയി ആവുകയും ചെയ്തു ആരാധകരുടെ എണ്ണം വർധിക്കുകയും.
എന്നാൽ ഇപ്പോൾ സാബുമോനെതിരെ ഗുരുതര ആരോപണവുമായി പ്രശസ്ത സെലിബ്രിറ്റി ട്രാൻസ്‍ജിൻഡർ മേക്കപ്പ് ആര്ടിസ്റ് ആയ രഞജു രഞ്ജിമാർ രംഗത്തെത്തിയിരിക്കുകയാണ്.
ക്ലബ്ബ് ഹൗസിൽ നടന്ന ഒരു ചർച്ചയുടെ പശ്ചാത്തലത്തിലായിരുന്നു സാബുവിനെതിരെ രഞ്ജു രഞ്ജിമാരുടെ തുറന്ന് പറച്ചിൽ . ട്രാൻസ് കമ്മ്യൂണിറ്റിയിൽപ്പെട്ടവർക്കെതിരെ സാബു നടത്തിയ പരാമർശം സോഷ്യൽ മീഡിയയിലും മറ്റും വലിയ ചർച്ചയായിരുന്നു. ഇതിനെതിരെയാണ് രഞ്ജു രഞ്ജിമാർ രംഗത്ത് എത്തിയത്. താൻ ഏറ്റവും കൂടുതൽ വെറുക്കുന്ന വ്യക്തിയാണ് സാബു എന്നാണ് ക്ലബ് ഹൗസിൽ നടന്ന മറ്റൊരു ചർച്ചയിൽ രഞ്ജു പറഞ്ഞത്. ഇതിന് പുറമെ സാബുവിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ചും അവർ തുറന്ന് പറഞ്ഞു.
സിനിമാ മേഖലയിൽ വർക്ക് ചെയ്യുന്ന കാലം മുതലേ ഉള്ള പരിചയമാണ് തനിക്ക് സാബുവുമായി ഉള്ളതെന്നും ഞാൻ ഈ ലോകത്ത് ആരെയെങ്കിലും ആത്മാർത്ഥമായി വെറുക്കുന്നുണ്ടെങ്കിൽ അത് സാബുവിനെയാണ് എന്നും രഞ്ജു രഞ്ജിമാർ പറയുന്നു . ഇരട്ട വ്യക്തിത്വമാണ് സാബുവിന്. ഞങ്ങളുടെ കൂട്ടത്തിൽ തന്നെ സാബുവിനെ മനസ്സിലാക്കാത്ത നിരവധി പേർ അയാളുടെ കൂടെയുണ്ട്. എന്താണ് ട്രാൻസ് ജെൻഡർ വ്യക്തികൾ എന്ന് മനസ്സിലാക്കാൻ കഴിയാത്ത ആളാണ് സാബു. പല വേദികളിലും ഇയാളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള അപമാനങ്ങൾ സഹിക്കാൻ വയ്യാത്തതായിരുന്നു. അന്നത്തെ കാലത്തെ നമുക്കൊന്നും തിരിച്ച് പറയാൻ പറ്റാത്ത കാലഘട്ടമായിരുന്നു. ആ ഒരു സാഹചര്യമൊക്കെ താരണം ചെയ്തു വന്നതാണെന്നും രഞ്ജു രഞ്ജിമാർ പറയുന്നു.
സാബുവിൽ നിന്ന് നേരിടേണ്ടി തനിക്ക് വ്യക്തിപരമായി നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചും ഇവർ വെളിപ്പെടുത്തുന്നുണ്ട്. ബിഗ് ബോസ് സീസൺ ഒന്ന് നടക്കുന്ന സമയത്ത് പേളിയെ പിന്തുണച്ച് കൊണ്ട് രഞ്ജു ചെയ്ത വീഡിയോ പോസ്റ്റിൽ പ്രകോപിതനായ ഇയാൾ വിജയിയായി നാട്ടിൽ വന്നതിന് ശേഷം ഒരു ദിവസം രാത്രി മദ്യലഹരിയിൽ തന്നെ വിളിച്ച് വളരെ മോശമായി സംസാരിച്ചുവെന്നും ശിഖണ്ഡി എന്നും ആണും പെണ്ണും കെട്ടവൻ എന്നുമൊക്കെ വിളിച്ച് ആക്ഷേപിച്ചുവെന്നും രഞ്ജു രഞ്ജിമാർ തുറന്നടിച്ചു. ഇയാൾ അന്ന് പറഞ്ഞതെല്ലാം റെക്കോഡ് ചെയ്ത് വെച്ചിട്ടുണ്ട് എന്നും അവർ വ്യക്തമാക്കി.
ഇത്തരക്കാർക്കെതിരെ തുറന്നടിക്കുമെന്നും അല്ലെങ്കിൽ മറപ്പുരയിൽ ഒളിച്ചിരിക്കേണ്ട ആളുകളായി മാറ്റപ്പെടുമെന്നും രഞ്ജു പറയുന്നു . കാലം മാറിയെങ്കിലും ഇന്നും പലർക്കും ട്രാൻസ് കമ്മ്യൂണിറ്റിയെ കുറിച്ച് വ്യക്തമായി അറിയില്ല. അവരെല്ലാം തങ്ങളെ വീക്ഷിക്കുന്നത് ഇവനെപ്പോലെയുള്ളവരുടെ വാക്കുകളിലൂടെയാണ്. അതിനൊക്കെ മറുപടിയും തിരുത്തും വേണമെങ്കിൽ ശീതൾ ചെയ്തത് പോലെ പബ്ലിക്കായി കൊണ്ട് വന്ന് ഇവന്റെയൊക്കെ മുഖംമൂടി വലിച്ച് കീറുക തന്നെ വേണമെന്നും രഞ്ജു രഞ്ജിമാർ കൂട്ടിച്ചേർത്തു.