Connect with us

Hi, what are you looking for?

Exclusive

ഒപ്പിന് കുപ്പി എന്നതിനുപകരം കിറ്റിന് പെറ്റി എന്നാണ് ബിജയന്‍ പോളിസി, പികെ അബ്ദുറബ്ബിന്റെ പരിഹാസം

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണത്തെ പരിഹസിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്. കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പൊലീസ് മോശമായി പെരുമാറുകയും അനാവശ്യമായി പിഴ ഈടാക്കാക്കുകയും ചെയ്യുന്നതായ ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് പികെ അബ്ദുറബ്ബിന്റെ പരിഹാസം. പുല്ലരിയാന്‍ പോകുന്നവരുടെയും, കല്ലുമായി ലോഡ് കയറ്റി പോകുന്നവരുടെയും, തൊട്ടടുത്ത മക്കളുടെ വീട്ടിലേക്ക് നടന്നു പോകുന്നവരുടെയും ശ്രദ്ധക്ക്. നാളെ മുതല്‍ സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണമുണ്ട്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടെന്നാണ് അബ്ദുറബ്ബിന്റെ പരിഹാസം.

പിഴയടച്ച രസീതുകൊണ്ടുണ്ടാക്കിയ മാല കഴുത്തിലണിഞ്ഞ് പ്രതിഷേധിച്ച പുല്‍പറ്റ വരിക്കാകാടന്‍ റിയാസിന്റെ ചിത്രവും അബ്ദുറബ്ബ് ഫേസ്ബുക്ക് പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ചെങ്കല്ല് ലോറിയില്‍ കടത്താന്‍ രേഖകള്‍ ഉണ്ടായിട്ടും അധികൃതര്‍ അനാവശ്യമായി പിഴ ചുമത്തിയെന്ന് ആരോപിച്ചായിരുന്നു ഡ്രൈവറായ യുവാവിന്റെ പ്രതിഷേധം.

ഒപ്പിന് കുപ്പി എന്നതിനുപകരം കിറ്റിന് പെറ്റി എന്നതാണ് ബിജയന്‍ ദൈവത്തിന്റെ പോളിസി എന്നാണ് ചിലര്‍ ഇതിന് കമന്റ് ചെയ്തിരിക്കുന്നത്. ആത്മാഭിമാനം ഉള്ള ഒരു ലീഗുകാരനും ഇനി കിറ്റ് വാങ്ങില്ലെന്നും ഫൈന്‍ കിട്ടാതിരിക്കാന്‍ ഒരു മാര്‍ഗമുണ്ട്, പാര്‍ട്ടി ഓഫീസിലേക്കാണെന്ന് പറഞ്ഞാല്‍ മതിയെന്നും പരിഹാസമുണ്ട്. ആദ്യം ഫൈന്‍ കൊടുത്ത് പിന്നെ കിറ്റ് വാങ്ങുന്ന ഇന്ത്യയിലെ ഒരേ ഒരു സംസ്ഥാനം കേരളമാണെന്നും വിമര്‍ശനമുണ്ട്.

രണ്ടായിരം രൂപ ഫൈന് കൊടുത്ത് 300 രൂപയുടെ കിറ്റ് വാങ്ങി നല്‍കുന്ന മലയാളി പൊളിയാണെന്നും വിമര്‍ശനമുണ്ട്. ഇന്നലെ ചെട്ടിപ്പടിയില്‍ പ്രവാസിയായ ബന്ധുവിന് കിട്ടി 500 പെറ്റി. കാരണം, വാഹനത്തിന്റെ എല്ലാ പേപ്പറും ക്ലിയര്‍ ആണ് എന്നാല്‍ ഒരു കുഴപ്പമുണ്ടായിരുന്നു കാറിനുള്ളില്‍ ഉള്ള ഡ്രൈവര്‍ ഡബിള്‍ മാസ്‌ക് ഇട്ടില്ല എന്നതാണ് കാരണം. പെര്‍ഫെക്ട് ഓക്കെയാണെന്നാണ് വിമര്‍ശനം.

അതേസമയം, ഓണക്കിറ്റ് വിതരണം രാഷ്ട്രീയവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് റേഷന്‍ കടകളില്‍ ഉദ്ഘാടന മാമാങ്കം നടത്താനുള്ള തീരുമാനത്തിന് പിന്നിലെന്നും ഇതിന് ഒരുവിധ പുതുമയുമില്ലെന്നും ആര്‍.എസ്.പി ജില്ല സെക്രട്ടറി ഇറവൂര്‍ പ്രസന്നകുമാര്‍ പറഞ്ഞു. കടുത്ത കോവിഡ് പ്രതിസന്ധിയില്‍ തൊഴിലും വരുമാനവും നഷ്ടപ്പെട്ട പട്ടിണിപ്പാവങ്ങള്‍ക്ക് തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ബാങ്ക് അക്കൗണ്ട് വഴി സാമ്ബത്തിക സഹായവും സൗജന്യ റേഷനും നിലവാരമുള്ള ഭക്ഷ്യധാന്യങ്ങളും നല്‍കുകയാണ്. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിലും ജനങ്ങളെ സഹായിക്കുന്നതിനുപകരം രാഷ്ട്രീയ നേട്ടത്തിനായുള്ള വില കുറഞ്ഞ പ്രചാരണങ്ങള്‍ സംഘടിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാറെന്നും അദ്ദേഹം പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...