കഴിഞ്ഞ ദിവസം നമ്മുടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി സാക്ഷാത് മുഹമ്മദ് റിയാസ് ഫേസ് ബുക്കിൽ പങ്കു വെച്ച ഒരു പോസ്റ്റ് ചിലരെങ്കിലും ശ്രദ്ധിച്ചു കാണും.
മുഖ്യമന്ത്രിയുടെ സ്വന്തം മിസ്റ്റർ മരുമകൻ ആയ ഞാനും എന്റെ അമ്മായി അച്ഛനും കൂടി ഓഗസ്റ്റ് ആദ്യം കുതിരാൻ ഉത്‌ഘാടനം ചെയ്യുവാ കേട്ടോ എന്ന്.
പക്ഷെ അപ്പോഴേ വിവരമുള്ളവർ പറഞ്ഞതാ മക്കളെ അവിവേകം കാട്ടരുത് നിന്റെ ഗർഭം ഇങ്ങനെയല്ല എന്ന് . പക്ഷെ കേട്ടില്ല . എന്തായാലും ഒരു കുഞ്ഞല്ലേ ചേട്ടാ , ഞാൻ ഏറ്റെടുത്തോളം എന്ന പതിവ് അന്തം കമ്മി സ്റ്റൈലിൽ ത്യാഗിയായി കുതിരാൻ തുരങ്കത്തിന്റെ പിതൃത്വം അങ്ങ് ഏറ്റെടുക്കാൻ തുടങ്ങിയതാ പാവം . പക്ഷെ കേന്ദ്രം നൈസ് ആയി പണി കൊടുക്കുമെന്നും ആ പണി സ്വന്തം മരുമകൻ തന്നെ വാങ്ങി അമ്മായി അപ്പന് നൽകുമെന്നും സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല പാവം.
ഉത്‌ഘാടന മാമാങ്കം നടത്തി നാട് മുഴുവൻ പല പോസിൽ അമ്മായി അപ്പന്റെയും മരുമോന്റെയും ഫോട്ടോ ഇങ്ങനെ പടർന്നു പന്തലിക്കുന്നത് സ്വപ്നം കണ്ട് ഉറങ്ങി എണീറ്റപ്പോ ദേ നമ്മുടെ ഗഡ്ഗരി വന്നേക്കുവാ പണിതാൽ ഞങ്ങൾക്ക് തുറക്കാനും അറിയാം മോനെ കോറോണയൊക്കെയല്ലേ നീ പോയി റസ്റ്റ് എടുക്ക് കേട്ടോ എന്നും പറഞ്ഞ്.
ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ കുതിരാന്‍ തുരങ്കങ്ങളില്‍ ഒന്ന് ഗതാഗതത്തിനായി തുറന്നു കൊടുത്തത് കേരളത്തിന് വലിയ ആശ്വാസമാണ്. ഏറെ നാടകീയതകൾക്കോടുവിൽ സംസ്ഥാന സര്‍ക്കാര്‍ ഉദ്ഘാടനം പ്രഖ്യാപിച്ചതിന്റെ തൊട്ടുതലേന്ന് തികച്ചും അപ്രതീക്ഷിതമായി കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് തുരങ്കം ഗതാഗതത്തിനായി തുറന്നു കൊടുക്കുകയായിരുന്നു. ഇതോടെ ഉത്‌ഘാടന മാമാങ്കത്തിന്റെ മറവിൽ അടിച്ചു മട്ടൻ കരുതിയതും ഷൈൻ ചെയ്യാനായി തേച്ചു വെച്ച പുത്തനുടുപ്പുമെല്ലാം വെറുതെ ആയി എന്ന് പറഞ്ഞാൽ മതി. കേന്ദ്രസർക്കാരിന്റെ ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് ആയിട്ടാണ് ഇതിനെ പറയുന്നതെങ്കിലും ഈ സംഭവമറിഞ്ഞ് പിണറായി സഖാവിന് സ്ട്രോക്ക് വരാതിരുന്നത് ഭാഗ്യം എന്നേ പറയാനുള്ളു.
ഒരു ഉത്‌ഘാടനം ചീറ്റിപ്പോയതൊന്നും അത്ര വലിയ കാര്യമല്ല, പക്ഷെ പണി കൊടുത്തത് സ്വന്തം മരുമോൻ തന്നെയാണ് എന്നോർക്കുമ്പോ സഹിക്കാൻ പറ്റുന്നുണ്ടാവില്ല.
എന്തായാലും എന്നോടിത് വേണ്ടായിരുന്നു മരുമോനെ എന്ന മട്ടിൽ പിണറായി നോക്കുന്ന ആ നോട്ടമുണ്ടല്ലോ , അത് കണ്ടാൽ സഹിക്കാൻ പറ്റില്ലാ .
ഒന്നൂല്ലേലും സ്വന്തം ഭാര്യയുടെ അടിനാവ് ഇടിച്ചു കലക്കിയവനാണെന്ന് അറിഞ്ഞിട്ടും ഞാനെന്റെ പൊന്നുമോളെ നിനക്ക് കെട്ടിച്ച് തന്നില്ലെടാ ദ്രോഹീ എന്നാവും ഉള്ളിൽ പറയണത്.
ഇനിയിപ്പോ ഈ നാണക്കേടിൽ നിന്നും രക്ഷപെടാൻ ഒരുവഴിയെ ഉള്ളു. ഇത് ഞങ്ങളുടെ ഒരു നാടകമായിരുന്നുവെന്നും നിതിൻ ഗഡ്ഗരിയെ കേന്ദ്രത്തിൽ നിന്നും കൊണ്ട് വന്ന് ഉത്‌ഘാടനം ചെയ്യിച്ചത് ഞങ്ങളാണെന്നും അങ്ങ് വെച്ച് കാച്ചിയെക്ക്. പക്ഷെ വെറുതെ ഫേസ് ബുക്കിൽ പോസ്റ്റാനൊന്നും നിൽക്കണ്ട . ഒരു പോസ്റ്റിന്റെ ക്ഷീണം മാറീട്ടില്ല മുഖ്യന് . ഇനി പെട്ടെന്ന് ഒന്നും കൂടി താങ്ങൂല്ല .