Connect with us

Hi, what are you looking for?

Exclusive

രണ്ടാം പിണറായി മന്ത്രി സഭയ്ക്ക് കഷ്ടകാലമോ? ഇല്ലാത്ത പ്രൊഫസര്‍ പദവി പേരിനൊപ്പം ചേര്‍ത്ത് വോട്ട് നേടിയ മന്ത്രി ബിന്ദുവും കുരുക്കിലേക്ക്

എന്താണെന്ന് അറിയില്ല രണ്ടാം പിണറായി മന്ത്രി സഭയിലെ മന്ത്രിമാരെല്ലാം തുടക്കത്തില്‍ തന്നെ പുലിവാല് പിടിച്ചിരിക്കുകയാണല്ലോ…

രണ്ടാമത് ഒരു പെണ്‍ കേസിലെ ഒത്തു തീര്‍പ്പില്‍ പെട്ട് മന്ത്രി ശശീന്ദ്രന്‍ വിയര്‍ക്കുമ്പോള്‍ അടുത്തത് അഹമ്മദ് ദേവര്‍ കോവിലായിരുന്നു. ഇതിന്റെ കോലാഹലങ്ങള്‍ കെട്ടടങ്ങു മുമ്പേ സുപ്രീം കോടതി വക അടുത്ത പണി മന്ത്രി ശിവന്‍കുട്ടിയ്ക്കിട്ട്. 2015 ലെ നിയമസഭ സമ്മേളനത്തില്‍ പൊതു മുതല്‍ നശിപ്പിച്ചതിന് അഹാ… എന്തായിരുന്നു അന്നത്തെ എം എല്‍ എ ആയ ശിവന്‍ കുട്ടിയുടെ പ്രകടനം ലോകം മുഴുവന്‍ ലൈവായി കണ്ടത് കൊണ്ട് എടുത്തു പറയേണ്ട കാര്യമില്ലല്ലോ?

ഇനി അടുത്തത് ആരെല്ലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ആര്‍ ബിന്ദു. ബിന്ദു ചെയ്തത് നാറിയ പണിയായി പോയി. ഒു പ്രൊഫസര്‍ അല്ലാതിരുന്നിട്ട് കൂടി താന്‍ വലിയ െൈപ്രഫസാറാണ് എന്ന പറഞ്ഞാണ് പുള്ളിക്കാരി വോട്ട് പിടിച്ചതും ജയിച്ചതും. അതുകൊണ്ട് തന്നെ മന്ത്രി ആര്‍. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന തോമസ് ജെ. ഉണ്ണിയാടന്‍ കോടതിയിലേക്ക് പോവുകയും ചെയതു. കോടതിയില്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി.

നേരത്തെ ഉണ്ണിയാടന്‍ നല്‍കിയ ഹര്‍ജിയിലെ അനുബന്ധ രേഖകളില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി സിംഗിള്‍ബെഞ്ച് ഇതു പരിഹരിച്ചു നല്‍കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ രേഖകളില്‍ പിഴവില്ലെന്നും ഹര്‍ജി സാധുവാണെന്നും ഉണ്ണിയാടന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധ്യപ്പെടുത്തി. തുടര്‍ന്നാണ് ജസ്റ്റിസ് കെ. ഹരിപാല്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റിയത്.

പ്രഫസര്‍ അല്ലാതിരുന്നിട്ടും പേരിനൊപ്പം പ്രൊഫസര്‍ എന്നു ചേര്‍ത്താണ് ബിന്ദു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നും ഇതു തെരഞ്ഞെടുപ്പ് ക്രമക്കേടിന്റെ പരിധിയില്‍ വരുമെന്നുമാണ് ഉണ്ണിയാടന്റെ വാദം. കേരള കോണ്‍ഗ്രസ് നേതാവായ ഉണ്ണിയാടനെ 5949 വോട്ടുകള്‍ക്കാണ് ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിന്ദു അന്ന് പരാജയപ്പെടുത്തിയത്.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 15 ാം മന്ത്രി സഭയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും സാമൂഹിക ക്ഷേമ വകുപ്പും കൈകാര്യം ചെയ്യുന്നത് ബിന്ദ്ുവാണ്. തൃശൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ മുന്‍ മേയറുകൂടിയായിരുന്നു ബിന്ദു. എന്നാല്‍ ഇതിനെക്കാള്‍ പ്രധാനപ്പെട്ട മറ്റൊരു കാര്യം പറയാന്‍ ഉ്ണ്ട് സിപിഎം പാര്‍ട്ടിയുടെ അഖിലേന്ത്യ നേതാവ് കൂടിയായ എ വിജയരാഘവന്റെ സഹധര്‍മ്മിണിയാണ് ബിന്ദു. പിന്നെ ഇതില്‍ പരം എന്ത് യോഗ്യതയാണ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഒരു ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വേണ്ടത്.


തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ ഇംഗീഷ് വിഭാഗം പ്രൊഫസര്‍ ആണെന്നാണ് പാര്‍ട്ടിയുടെ ഭാഷ്യം. എന്നാല്‍ സത്യമെന്താണെന്ന് വരും ദിവസങ്ങളില്‍ കണ്ടറിയാം. ഇല്ലാത്ത പ്രെഫസര്‍ പദവി പേരിനൊപ്പം ചേര്‍ത്ത് വോട്ട് പിടിച്ച് ജനങ്ങളെ പറ്റിച്ച് ജയിച്ച് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായി വിലസുകയാണോ നമ്മുടെ മന്ത്രി ആര്‍ ബിന്ദു.

ഒന്നും കാണാതെ ഒരാള്‍ മന്ത്രിക്കെതിരെ ഇത്തരതത്ിലൊരു പരാതിയുമായി കോടതിയിലെത്തില്ലല്ലോ? എന്തായാലും രണ്ടാം പിണറായി മന്ത്രി സഭയിലെ മന്ത്രിമാര്‍ക്കെല്ലാം കഷ്ടകാലമാണ്. ഒന്നിനു പിറകേ ഒന്നായി പ്രശ്‌നങ്ങളില്‍ ചെന്നു ചാടുകയാണല്ലോ കാലാവധി പൂര്‍ത്തിയാകും മുമ്പേ മന്ത്രി സഭ താഴെ വീഴുമോ ഈ പോക്ക് പോവുകയാണെങ്കില്‍ അതിനാണ് സാധ്യത

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...