Connect with us

Hi, what are you looking for?

Exclusive

കരഞ്ഞിട്ട് കാര്യമില്ല, പാവങ്ങളെ പറ്റിക്കുന്നവര്‍ക്ക് ഇടയ്‌ക്കൊരു തട്ട് ആവശ്യമാണെന്ന് കെ സുരേന്ദ്രന്‍

കുതിരാന്‍ തുരങ്കം എന്ന യാഥാര്‍ത്ഥ്യത്തിലൂടെ വന്‍ അടിയേറ്റ പിണറായി സര്‍ക്കാരിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എല്ലാം കഴിഞ്ഞ് മൂന്നുതവണ മാധ്യമപ്പടയെയും കൂട്ടി അവിടം സന്ദര്‍ശിച്ച ഇവിടുത്തെ മന്ത്രിയും പാലക്കാട് തൃശ്ശൂര്‍ എം. പി മാരും സകലമാന എം. എല്‍. എമാരും ക്രെഡിറ്റ് തങ്ങള്‍ക്കുവേണമെന്ന് കരഞ്ഞതുകൊണ്ട് കാര്യമില്ലെന്ന് നിതിന്‍ ഗഡ്കരി വിചാരിച്ചുകാണുമെന്നാണ് സുരേന്ദ്രന്റെ പരിഹാസം. കുട്ടികളുടെ ഉച്ചഭക്ഷണവും ഗരീബ് കല്യാണ്‍ യോജനയുടെ ഭക്ഷ്യധാന്യങ്ങളും സൗജന്യ കോവിഡ് വാക്സിനും ജല്‍ജീവന്‍ മിഷനും സൗജന്യവൈദ്യുതിയുമടക്കം എല്ലാം സ്വന്തം പേരിലാക്കി പാവങ്ങളെ പറ്റിക്കുന്നവര്‍ക്ക് ഇടയ്ക്കൊരു തട്ട് ആവശ്യമാണെന്നും സുരേന്ദ്രന്‍ പറയുന്നു.

കുതിരാന്‍ തുരങ്കമടക്കം രാജ്യത്തെ ദേശീയപാതാവികസനത്തിന് ജീവന്‍വെച്ചത് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. കൊല്ലം ആലപ്പുഴ ബൈപ്പാസ് അടക്കം. ലളിതമായി പറഞ്ഞാല്‍ പ്രതിദിനം 37 കിലോമീറ്റര്‍. യു. പി. എ ഭരണകാലത്ത് പ്രതിദിനം വെറും 7 കിലോമീറ്റര്‍. പിന്നെ ഗഡ്കരിയും മോദിയും ഇതൊന്നും പാടി നടക്കുന്നില്ലെന്ന് മാത്രമെന്നും സുരേന്ദ്രന്‍ പറയുന്നു.

അതേസമയം, മന്ത്രി മുഹമ്മദ് റിയാസിനെയും രമ്യ ഹരിദാസ് എംപിയെയും പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യരും രംഗത്തെത്തി. രമ്യ ഹരിദാസ് എംപിയുടേയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെയും ബാല്യകാലം മുതല്‍ക്കുള്ള സ്വപ്നമായിരുന്നു കുതിരാന്‍ ടണല്‍ നിര്‍മ്മാണമെന്നും അശ്രാന്ത പരിശ്രമത്തിലൂടെ അതു സാധിച്ചെടുത്ത ഇരുവര്‍ക്കും അഭിവാദ്യങ്ങള്‍ നേരുന്നതായും സന്ദീപ് പരിഹസിച്ചു.

ഉദ്ഘാടന ചടങ്ങടക്കമുള്ള ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയാണ് കുതിരാന്‍ തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. കുതിരാന്‍ തുരങ്കപാത പൂര്‍ത്തിയായതോടെ കോയമ്പത്തൂര്‍ – കൊച്ചി പാതയിലെ യാത്രാസമയം ഗണ്യമായി കുറയ്ക്കാനാകും. രണ്ടു തുരങ്കങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം ഔദ്യോഗിക ഉദ്ഘാടനം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നിര്‍വ്വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് കുതിരാനിലെ ഒരു തുരങ്കപാത ഗതാഗതത്തിനായി തുറന്നത്. ഉടന്‍ തന്നെ വാഹനങ്ങള്‍ കടത്തിവിടുകയും ചെയ്തു. നേരത്തെ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് അനുമതി ലഭിച്ചതോടെയാണ് കുതിരാന്‍ ഇരട്ടതുരങ്കങ്ങളില്‍ ഒന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍ തീരുമാനിച്ചത്. ഓഗസ്റ്റ് ഒന്നിന് മുമ്പ് നിര്‍മ്മാണജോലികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം. ഇതേ തുടര്‍ന്ന് ബുധനാഴ്ചയോടെ പ്രധാന ജോലികള്‍ പൂര്‍ത്തിയാക്കിയതായി കരാര്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.970 മീറ്ററാണ് ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ നീളം. 14 മീറ്റര്‍ വീതിയിലാണ് തുരങ്കപാത നിര്‍മ്മിച്ചിരിക്കുന്നത്. വീതിയുടെ കാര്യത്തില്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ തുരങ്കങ്ങളില്‍ ഒന്നാണ് കുതിരാന്‍. പത്ത് മീറ്ററാണ് തുരങ്കത്തിനുള്ളിലെ ഉയരം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...