Connect with us

Hi, what are you looking for?

Exclusive

ചൈനയെ പ്രളയം വിഴുങ്ങി: ശുദ്ധജലം കിട്ടാതെ ആയിരക്കണക്കിന് ആളുകള്‍

ഒരു വര്‍ഷം കൊണ്ട് ലഭിക്കേണ്ട മഴയാണ് വെറും മൂന്ന് ദിവസം കൊണ്ട് ചൈനയില്‍ പേമാരിയായ പെയ്തിറങ്ങിയത്. കൊറോണ പടര്‍ത്തിയപ്പോള്‍ ദൈവം കൊടുത്ത പണിയെന്ന് പലരും പറയുമ്പോഴും ചൈനയില്‍ ജനങ്ങള്‍ ജീവനുവേണ്ടി കരയുകയാണ്, യാചിക്കുകയാണ്. ശുദ്ധജലം കിട്ടാതെ ആയിരക്കണക്കിന് പേരാണ് മധ്യ ചൈനയില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് ഏറ്റവും ഒടുവില്‍ വന്ന റിപ്പോര്‍ട്ട്.

വെള്ളപൊക്കത്തില്‍ 51 പേര്‍ മരിച്ചതായാണ് കണക്ക്. എന്നാല്‍ ഈ കണക്ക് വ്യക്തമല്ല. ആരൊക്കെ വെള്ളത്തിനടിയിലായെന്ന് നിശ്ചയിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ചൈനയിപ്പോള്‍ ഉള്ളത്. പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. ആശുപത്രികളില്‍ പോലും വൈദ്യുതിയോ ശുദ്ധജലമോ ഇല്ലാതെ ആളുകള്‍ കുടുങ്ങി കിടക്കുകയാണ്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 65 ബില്യണ്‍ യുവാന്‍ സാമ്പത്തിക നഷ്ടമാണ് ചൈനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ദശലക്ഷത്തിലധികം ആളുകളെയാണ് സൈന്യം മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ പകുതി പേര്‍ക്കും വീട് നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

16 വയസ്സുള്ള പെണ്‍കുട്ടിയുടെ വീഡിയോ ആരെയും വേദനിപ്പിക്കുന്നതായിരുന്നു. വീട്ടില്‍ പ്രായമായ അംഗവൈകല്യമുള്ള മുത്തശ്ശി ഉള്ളതുകൊണ്ട് വെള്ളം പൊങ്ങിയപ്പോള്‍ രക്ഷപ്പെടാന്‍ സാധിച്ചില്ല. വീട് പൂര്‍ണമായും വെള്ളപൊക്കത്തിലാണെന്നും ഞാന്‍ മുങ്ങിപോകുമെന്ന് പേടിയാകുന്നുവെന്നും വീഡിയോയിലൂടെ പെണ്‍കുട്ടി കരഞ്ഞുകൊണ്ടു പറയുന്ന വീഡിയോ ഭയാനകമായ അന്തരീക്ഷമാണ് ഉണ്ടാക്കിയത്.

5.8 ദശലക്ഷം ആളുകള്‍ താമസിക്കുന്ന സിന്‍ക്‌സിയാങ് നഗരത്തില്‍ വെള്ളപൊക്കം നന്നായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വെയ് നദീ തീരങ്ങള്‍ പൊട്ടുകയും വെള്ളം ഇരച്ചു കയറുകയും ഹെബിക്കടുത്തുള്ള ഗ്രാമങ്ങള്‍ മുങ്ങിയമരുകയുമായിരുന്നു. പതിനായിരക്കണക്കിന് ആളുകളെയാണ് ഈ ഗ്രാമങ്ങളില്‍ നിന്നും ഒഴിപ്പിച്ചത്. ബോട്ട് വഴിയും താല്‍ക്കാലിക പാലങ്ങള്‍ ഉണ്ടാക്കിയുമാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്.

അക്ഷരാര്‍ത്ഥത്തില്‍ മധ്യ ചൈനയെ പ്രളയം വിഴുങ്ങിയിരിക്കുകയാണ്. പ്രളയ ജലം കുത്തിയൊലിച്ചുവന്നതാണ് അണക്കെട്ടുകള്‍ തകരാന്‍ കാരണമായതും. അണക്കെട്ട് തകര്‍ന്നതോടെയാണ് രക്ഷാപ്രവര്‍ത്തനം പോലും പ്രതിസന്ധിയിലായത്. അത്യന്തം ഗുരുതര സ്ഥിതിയാണ് പ്രളയം മൂലം ഉണ്ടായിരിക്കുന്നതെന്ന് ചൈനീസ് പ്രസിഡന്റ് പറഞ്ഞു.ചൈനയില്‍ പെയ്ത മഴ തെരുവുകളെ നദികളാക്കിയെന്നാണ് പറയുന്നത്. വാഹനങ്ങള്‍ ഒഴുകി നടക്കുകയാണ്. ബുദ്ധ സന്യാസിമാരുടെ പ്രശസ്തമായ ഷാവോലിന്‍ ക്ഷേത്രവും മറ്റ് പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.
കഴിഞ്ഞ മൂന്ന് ദിവസമായി ഷെങ്ഷൗവില്‍ പെയ്യുന്ന മഴയുടെ തോത് ആയിരം വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിച്ചതാണെന്നാണ് വിശേഷിപ്പിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...