Connect with us

Hi, what are you looking for?

Cinema

സിനിമാക്കാര്‍ കേരളം വിടുന്നു, പിണറായി ഉത്തരം പറയണം..

വ്യാപാരികള്‍ക്ക് പിന്നാലെ സിനിമാ പ്രവര്‍ത്തകരും പിണറായി സര്‍ക്കാരിനോട് ഇടയുന്നു. മുഖ്യമന്ത്രിയുടെ നിയന്ത്രണങ്ങള്‍ ഇനി കണ്ടുനില്‍ക്കാനാകില്ല. അടച്ചിട്ട തിയറ്ററുകളും നിര്‍ത്തിവെച്ച ഷൂട്ടിംഗുകളും വീണ്ടും തുടങ്ങാന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് മലയാള സിനിമകളുടെ ഷൂട്ടിങ് മറ്റ് സംസ്ഥാനങ്ങളിലേക്ക്. കേരളം ലൊക്കേഷനായി തീരുമാനിച്ച മോഹന്‍ലാല്‍, ജിത്തു ജോസഫ് ചിത്രങ്ങളാണ് തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളിലേക്ക് മാറ്റുന്നത്. ഏഴോളം സിനിമകള്‍ കേരളത്തിന് പുറത്ത് ഷൂട്ടിങ് പൂര്‍ത്തിയാക്കാനാണ് നീക്കം. മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയാണ് ഇതില്‍ പ്രധാനം.ആശിര്‍വാദ് സിനിമാസിന്റെ ബാനറിലാണ് പൃഥ്വിരാജ്, ജിത്തു ജോസഫ് എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരുങ്ങുന്നത്. നാളെ ഹൈദരാബാദില്‍ ഷൂട്ടിങ് ആരംഭിക്കും.

കേരളത്തില്‍ തന്നെ ഷൂട്ടിംഗ് നടത്താന്‍ പരമാവധി ശ്രമിച്ചെന്നും എന്നാല്‍ ഒരു വഴിയുമില്ലാതെയാണ് അവസാനം ഹൈദരാബാദിലേക്ക് ഷൂട്ടിംഗ് മാറ്റേണ്ടി വന്നതെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു. ബ്രോ ഡാഡി കൂടാതെ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗും കേരളത്തില്‍ പ്ലാന്‍ ചെയ്തിരുന്നു. ഇതിനായി ഇടുക്കിയില്‍ വലിയൊരു സെറ്റും ഇട്ടു. നിലവിലെ സാഹചര്യത്തില്‍ ഈ സിനിമയുടെ ഷൂട്ടിംഗും കേരളത്തിന് പുറത്തേക്ക് മാറ്റേണ്ട അവസ്ഥയാണ്.18 മാസം മുന്‍പ് സെന്‍സര്‍ പൂര്‍ത്തിയായ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഈ സിനിമ എന്ന് തീയേറ്ററിലെത്തിക്കാനാവും എന്നറിയില്ല. പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങാന്‍ അനുമതി കാത്ത് ഒരുപാട് കാത്തിരുന്നു. മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും സിനിമ മന്ത്രി സജി ചെറിയാനേയും എല്ലാം ഇക്കാര്യത്തില്‍ നിരന്തരം ബന്ധപ്പെട്ടു. ചിത്രം ഇന്‍ഡോറായി ഷൂട്ട് ചെയ്യാന്‍ സാധിക്കുമെന്നും അന്‍പത് പേരെ വച്ചെങ്കിലും ഷൂട്ട് തുടങ്ങാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നിട്ടും ഒരു തീരുമാനം വരാത്ത സാഹചര്യത്തില്‍ വലിയ വേദനയോടെയാണ് ഷൂട്ടിംഗ് കേരളത്തിന് പുറത്തേക്ക് മാറ്റുന്നതെന്നും അദ്ദേഹം പറയുന്നു.

ഇന്‍ഡോര്‍ ഷൂട്ടിംഗിനുള്ള അനുമതി കേരളത്തില്‍ കൊടുക്കാമായിരുന്നു എന്ന അഭിപ്രായവും പിണറായി സര്‍ക്കാരിന്റെ രണ്ട് തരത്തിലുള്ള നിയന്ത്രണങ്ങള്‍ക്കെതിരെയുമാണ് പലരും പ്രതികരിച്ച് രംഗത്തെത്തുന്നത്. അതേസമയം, സിനിമാ ഷൂട്ടിംഗ് വിവാദം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. എന്നാല്‍, തെലങ്കാന നല്ല സ്ഥലമാണെങ്കില്‍ സിനിമകള്‍ അവിടെ ചിത്രീകരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികളോടും സിനിമാക്കാരോടും സര്‍ക്കാരിന് എതിര്‍പ്പില്ല. എല്ലാ മേഖലകളിലും പ്രതിസന്ധിയാണെന്നും ജനങ്ങളുടെ ജീവന്‍ രക്ഷിക്കലാണ് സര്‍ക്കാരിന് പ്രധാനമെന്നും സജി ചെറിയാന്‍ പറയുന്നു. ഇളവുകള്‍ അനുവദിക്കേണ്ടത് താനല്ല. അത് സര്‍ക്കാരിന്റെ തീരുമാനമാണെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

കേരളത്തില്‍ ഷൂട്ടിംഗ് അനുവദിക്കണമെന്ന് ഫെഫ്ക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഷൂട്ടിംഗിന് അനുമതി നല്‍കണമെന്ന ആവശ്യവും ചിത്രീകരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്ന വിഷയവും സര്‍ക്കാര്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...