Connect with us

Hi, what are you looking for?

Exclusive

ഇബ്രാഹിമും മനുഷ്യനാണ്,പിണറായി തിരുത്തണമെന്ന് കെകെ രമ

പിണറായി വിജയന്‍ കൊടുംകുറ്റവാളികള്‍ക്ക് കൊവിഡ് നിയന്ത്രണങ്ങളുടെ പേരും പറഞ്ഞ് ജാമ്യം അനുവദിക്കുമ്പോള്‍ ചോദ്യം ചെയ്ത് എംഎല്‍എ.കെകെ രമ. യു.എ.പി.എ ചുമത്തി ആറ് വര്‍ഷമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇബ്രാഹിമിന് ജാമ്യം നല്‍കാനും വിദഗ്ധ ചികിത്സ ഉറപ്പാക്കാനും സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് കെ. കെ. രമ ആവശ്യപ്പെട്ടത്. 67 കാരനായ ഇബ്രാഹിമിന് രണ്ട് തവണ ഹൃദയാഘാതമുണ്ടാകുകയും, കടുത്ത പ്രമേഹരോഗബാധ നേരിടുകയും ചെയ്ത സാഹചര്യത്തില്‍ അദ്ദേഹത്തിന് ഫലപ്രദമായ ചികിത്സാ സൗകര്യമൊരുക്കണമെന്നും രമ ആവശ്യപ്പെട്ടു.

കൊവിഡിന്റെ രൂക്ഷ വ്യാപനാവസ്ഥ പരിഗണിച്ച് കൊടും ക്രിമിനലുകള്‍ക്ക് പോലും യഥേഷ്ടം ജാമ്യമനുവദിക്കുമ്പോഴാണ് ഇളവ് അനുവദിക്കാതെ സര്‍ക്കാര്‍ യു.എ.പി.എ തടവുകാരോട് മനുഷ്യത്വരഹിതമായ ഈ ക്രൂരത കാണിച്ചുകൊണ്ടിരിക്കുന്നതെന്നാണ് രമ ചൂണ്ടിക്കാണിക്കുന്നത്.

വിയ്യൂര്‍ ഉള്‍പ്പെടെയുള്ള നിരവധി ജയിലുകളില്‍ തടവുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ വ്യാപകമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ഗൗരവമേറിയ ശാരീരിക അവശതയും ഗുരുതരമായ രോഗാവസ്ഥയുമെല്ലാം നേരിട്ടുകൊണ്ടിരിക്കുന്ന ഇബ്രാഹിമിനെ ഇനിയും ജാമ്യം നല്‍കാതെ തടവിലിടുന്നത് തീര്‍ച്ചയായും അദ്ദേഹത്തിന്റെ ജീവന്‍ കൊണ്ട് പന്താടുന്നതിന് തുല്യമാണെന്നും രമ പറഞ്ഞു.

ആറ് വര്‍ഷമായി ഇബ്രാഹിമിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഭാര്യ കെ ജമീല കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. 13 സാംസ്‌കാരിക പ്രമുഖരും മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നിട്ടും മുഖ്യമന്ത്രി ഇതുവരെ തീരുമാനമെടുത്തില്ല. ഇതിനിടയില്‍ സിസ്റ്റര്‍ അഭയ കൊലക്കേസ് പ്രതികളെയും 1500 കൊടുംകുറ്റവാളികളെയുമാണ് പിണറായി സര്‍ക്കാര്‍ ജാമ്യം നല്‍കി പുറത്തുവിട്ടിട്ടുള്ളത്.

2015 ജൂലൈ 13 കോഴിക്കോട് പയ്യോളിയില്‍ നിന്നാണ് മാവോവാദി മുദ്ര കുത്തപ്പെട്ട് ഇബ്രഹാമിനെ അറസ്റ്റ് ചെയ്തത്. ഇബ്രാഹിം അവശനിലയിലാണെന്നും ഭാര്യ കത്തില്‍ പറഞ്ഞിരുന്നു.
കേരളത്തിലടക്കം കൊവിഡ് സാഹചര്യം പരിഗണിച്ച് തടവുകാരെ മോചിപ്പിക്കുമ്പോഴും യു.എ.പി.എ കേസിലെ തടവുകാരെ ഈ ആനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ ഇബ്രാഹിമിന് പുറത്ത് വരാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യത്വവിരുദ്ധമായ ഈ സമീപനം ഉടന്‍ തിരുത്താനും ഇബ്രാഹിമിന് ജാമ്യവും ചികിത്സയും ഉറപ്പുവരുത്താനും സര്‍ക്കാര്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്നും കെകെ രമ ആവശ്യപ്പെടുന്നു.

അമിത് ഷാ പിണറായി വിജയനുമായുള്ള ധാരണപ്രകാരം മാവോയിസ്റ്റുകളെ വെടിവെച്ചുകൊല്ലണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതുവരെ എട്ടോളം പേരെയാണ് ഇങ്ങനെ കൊന്നുതള്ളിയിരിക്കുന്നത്. പിണറായി ഇക്കാര്യത്തില്‍ അമിത്ഷാ പറയുന്നതു പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് പുറത്തുവന്നവിവരം. ഈ വിഷയത്തില്‍ കെകെ രമ കൂടി ഇടപെടുമ്പോള്‍ പിണറായി വിജയന്റെ ധാര്‍ഷ്ട്യം ഒന്നുകൂടി കൂടുമെന്നുറപ്പാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...