Connect with us

Hi, what are you looking for?

Exclusive

കൊല്ലുന്ന രാജാവിന് തിന്നുന്ന പ്രജ, ടിപി പ്രതിയുടെ കിടിലം ഡാന്‍സ്.. ഇത്രയും മതി സഖാവേ…

ടിപി ചന്ദ്രശേഖരന്റെ പ്രിയപത്‌നി ഇന്ന് നിയമസഭയില്‍ ഒരു ഇരിപ്പിടം ഉറപ്പിച്ചപ്പോള്‍ ടിപി കൊലക്കേസ് വീണ്ടും ചര്‍ച്ചയാകുകയാണ്. 51 വെട്ട്് വെട്ടി ടിപി ചന്ദ്രശേഖരനെ കൊന്ന ഘാതകര്‍ ഇപ്പോഴും പുറത്തും നിയമസഭാ ഇരിപ്പിടത്തിലും ഇരിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ നിഷേധിക്കാന്‍ കഴിയില്ല. കൊലക്കേസില്‍ ഗൂഢാലോചന നടത്തിയവരെയും കേസ് അട്ടിമറിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കെകെ രമ എന്ന എംഎല്‍എ. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് സിപിഎമ്മിന്റെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ സിപിഎം നേതാക്കളുടെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമുള്ള ആരോപണങ്ങളും ചില തെളിവുകളടക്കം പുറത്തുവന്നിട്ടുള്ളതാണ്. എന്നിട്ടും പിണറായിയും കൂട്ടാളികളും ഇപ്പോഴും സെയ്ഫ് സോണിലാണ്. ഭരണം സിപിഎമ്മിന്റെ കൈകളില്‍ ഇരിക്കുവോളം കാലം ഇത്രയേ പ്രതീക്ഷിക്കാന്‍ സാധിക്കുള്ളൂവെന്നാണ് കെകെ രമ പറഞ്ഞിരുന്നത്.

അതേസമയം, ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതി മുഹമ്മദ് ഷാഫിയുടെ മുന്‍ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് പരോളില്‍ ഇറങ്ങുകയുണ്ടായിരുന്ന പ്രതി മുഹമ്മദ് ഷാഫി യുവതികള്‍ക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. പരോളില്‍ ഇറങ്ങുന്ന കൊടുംകുറ്റവാളികളുടെ ആഘോഷമാണിത്. പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ ഇതിലും വലുത് പ്രതീക്ഷിക്കാവുന്നതാണ്. പ്രതികളെ പോലും ജയിലില്‍ പോയി കാണുന്ന സിപിഎം നേതാക്കളെ കേരളക്കര മറന്നിട്ടില്ല.

വിയൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും അടിയന്തര പരോളില്‍ ഇറങ്ങിയ മുഹമ്മദ് ഷാഫി പങ്കെടുത്ത ചടങ്ങിലെ ദൃശ്യങ്ങളാണിത്. അസുഖ ബാധിതനെന്ന് ചൂണ്ടിക്കാണിച്ചാണ് മുഹമ്മദ് ഷാഫി അടിയന്തര പരോള്‍ വാങ്ങിയെടുത്തത്. ഒരു അസുഖ ബാധിതനാണോ ഇങ്ങനെ തകര്‍ത്ത് ഡാന്‍സ് കളിക്കുന്നത്. എന്തായാലും കൊള്ളാം. ഒരു കൊലക്കേസ് പ്രതിയെ നാട്ടുകാര്‍ ഇത്തരത്തില്‍ വരവേല്‍ക്കുന്നതും നല്ല കാര്യം തന്നെ. ഇതേ വേഷത്തില്‍ മുഹമ്മദ് ഷാഫി കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കൊടിയേരിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും പ്രചരിച്ചിരുന്നു. 45 ദിവസത്തെ പരോളാണ് അന്ന് ഷാഫിക്ക് ലഭിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടി പരിപാടികളിലും ടിപി പ്രതി ഷാഫി പങ്കെടുത്തിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കുന്നതിന്റെയും വിമാന യാത്ര നടത്തിയതിന്റെയും ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഇത്രയും മതിയല്ലോ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ സിപിഎമ്മിന്റെ ഗൂഢാലോചന മനസ്സിലാക്കാന്‍. ടിപി കേസ് പ്രതി കൊടി സുനിയ്ക്കും പരോള്‍ അനുവദിച്ചിരുന്നു.

ഇവര്‍ അകത്തു പോകുന്നതും പുറത്തുവരുന്നതും എപ്പോഴാണെന്ന് പലര്‍ക്കും അറിയില്ലെന്നാണ് അന്ന് കെകെ രമ പ്രതികരിച്ചിരുന്നത്. രണ്ടാം പ്രതിയായ കിര്‍മാണി മനോജ് പരോളില്‍ ഇറങ്ങി വടകര സ്വദേശിയായ യുവതിയെ വിവാഹം ചെയ്തതും ജനങ്ങള്‍ കണ്ടതാണ്. നിയമപരമായി ബന്ധം വേര്‍പ്പെടുത്താതെയാണ് യുവതി ഇയാളെ രണ്ടാം വിവാഹം ചെയ്തിരുന്നത്. ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിനുശേഷമാണ് ടിപി കൊലക്കേസ് പ്രതികള്‍ക്ക് ഇങ്ങനെ ഇടവിട്ട് പരോള്‍ നല്‍കിയിരുന്നത്. കൊല്ലുന്ന രാജാവായ പിണറായി വിജയന് തിന്നുന്ന കുറേയേറെ പ്രജകള്‍. എന്തായാലും കൊള്ളാം സഖാവേ… നീതി ആഗ്രഹിക്കുന്ന ഒരാള്‍ക്കും ഇത് കണ്ടുനില്‍ക്കാനാകില്ലെന്നു കൂടി പറയട്ടെ..

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...