Connect with us

Hi, what are you looking for?

Exclusive

സ്പീക്കര്‍ക്കും രമയോട് വെറുപ്പ്, തൂക്കി കൊല്ലാന്‍ വിധിക്കട്ടെ! വീറും വാശിയുമോടെ കെകെ രമ

എംഎല്‍എ കെകെ രമ ടിപി ചന്ദ്രശേഖരന്റെ മുഖം പതിപ്പിച്ച ബാഡ്ജ് ധരിച്ച് നിയമസഭയിലെത്തിയ സംഭവം വലിയ വിവാദമാകുന്നു. കെകെ രമയെ വിടാതെ പിന്തുടരുകയാണ് സിപിഎം. സ്പീക്കര്‍ എംബി രാജേഷിനും കെകെ രമയോട് വെറുപ്പാണ് എന്നതിനുള്ള തെളിവാണ് പരാതി പരിശോധിക്കുമെന്നുള്ള നിലപാട്. തന്റെ ഭര്‍ത്താവിന്റെ മുഖം നെഞ്ചില്‍ കുത്തി കെകെ രമ എത്തിയതാണോ സിപിഎമ്മിന് ഇത്രയും വലിയ വിഷയമായത്. ചര്‍ച്ചചെയ്യാനും ചോദ്യമുന്നയിക്കാനും ജെഡിഎസ് നേതാക്കള്‍ക്ക് നിയമസഭയ്ക്കുള്ളില്‍ തന്നെ എത്രയേറെ പ്രശ്‌നങ്ങളുണ്ട്. അതൊന്നും ഗൗനിക്കാതെ കെകെ രമ എന്ന സ്ത്രീയെ ഉന്നം വെയ്ക്കുന്നത് എന്തിനാണ്?

തന്റെ സാരിയുടെ ഭാഗമായിരുന്നു ആ ബാഡ്ജ് എന്നും അത് വളരെ ചെറിയതായിരുന്നുവെന്നും കെകെ രമ പറയുന്നുണ്ട്. ഈ പരാതി രാഷ്ട്രീയപ്രേരിതമാണെന്നും എകെജി സെന്ററില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം കൊടുത്ത പരാതി ആയിരിക്കാമെന്നും കെകെ രമ പറയുന്നു. സ്പീക്കര്‍ പരിശോധിച്ച് ഇക്കാര്യത്തില്‍ തീരുമാനം എടുക്കട്ടെയെന്നും രമ പ്രതികരിക്കുന്നു. ടിപിയെ ഇപ്പോഴും ചിലര്‍ ഭയക്കുന്നതിന്റെ സൂചനയാണീ പരാതി. സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ട നിയമസഭയിലെ കയ്യാങ്കളി സഭാ ചട്ടത്തില്‍ ഉള്‍പ്പെട്ടതായിരുന്നോ എന്ന ചോദ്യം കെകെ രമ മറു ചോദ്യം ചോദിക്കുമ്പോള്‍ പിണറായി അടക്കമുള്ള നേതാക്കള്‍ക്ക് ഉത്തരമില്ല. ഇനിയെത്ര രാഷ്ട്രീയ പോരാട്ടങ്ങള്‍ സഭയ്ക്ക് അകത്തും പുറത്തും കാണാനിരിക്കുന്നുവെന്നും കെകെ രമ പറയുന്നു. സ്പീക്കറുടെ കസേര മറിച്ചിട്ട് അത് കാല് കൊണ്ട് ചവിട്ടിത്തെറിപ്പിച്ചവരാണോ സത്യപ്രതിജ്ഞാ ലംഘനത്തെ പറ്റി പറയുന്നതെന്നും കെകെ രമ ആവര്‍ത്തിക്കുന്നു. ഇതിലും വലുതാണ് ഞാന്‍ പ്രതീക്ഷിച്ചത്. ആദ്യം മുതല്‍ തന്നെ എന്റെ പുറകെ തന്നെയാണ് ഇവരെന്നും കെകെ രമ പറയുന്നു. ചട്ടലംഘനമൊന്നുമില്ല, എല്ലാം പരിശോധിച്ച് തന്നെയാണ് ഞങ്ങളും അങ്ങനെ ചെയ്തത്. സ്പീക്കര്‍ പരിശോധിക്കട്ടെയെന്നും എന്നിട്ട് തൂക്കി കൊല്ലാന്‍ വിധിക്കുകയാണെങ്കില്‍ അങ്ങനെ ചെയ്യട്ടെയെന്നും രമ പ്രതികരിക്കുന്നു.

ജനദാതള്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി പ്രേംകുമാറാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. ഗൗരവമായി എടുക്കാതെ വിട്ടു കളയാമായിരുന്നിട്ടും എംബി രാജേഷ് അത് ചെയ്തില്ല. സ്പീക്കര്‍ പിണറായിയുടെ ആളായതുകൊണ്ടുതന്നെ കെകെ രമയെ വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നുമില്ല. ഈ കാര്യത്തില്‍ ചട്ടലംഘനം ഉണ്ടായോ എന്ന് ശക്തമായി പരിശോധിക്കുമെന്നാണ് സ്പീക്കര്‍ പറഞ്ഞത്.
സഭാ ചട്ടങ്ങള്‍ അംഗീകരിക്കാന്‍ സഭാംഗങ്ങള്‍ തയ്യാറാകണമെന്നാണ് സ്പീക്കര്‍ പറയുന്നത്. ഇത്രയേറെ എംഎല്‍എമാര്‍ ഉണ്ടായിട്ടും കെകെ രമയാണ് മുഖ്യ ശത്രു എന്നുള്ളതാണ്. എല്ലാ പെരുമാറ്റച്ചട്ടങ്ങളും പാലിച്ചു കൊണ്ടാണ് ഇടതുപക്ഷം വര്‍ഷങ്ങളായി നിയമസഭയിലിരിക്കുന്നതെന്ന് കേരളത്തിലെ ഓരോ മലയാളിക്കും അറിയാവുന്നതാണ്. ശിവന്‍കുട്ടിയുടെ ശിവതാണ്ഡവം ഒന്നുകൂടി ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ. എന്തായാലും സ്പീക്കര്‍ എംബി രാജേഷിന്റെ തീരുമാനം നിര്‍ണായകമാണ്. സ്പീക്കറുടെ ആദ്യ തീരുമാനം തന്നെ പിഴയ്ക്കുമോ എന്ന് കണ്ടുതന്നെ അറിയാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...