Connect with us

Hi, what are you looking for?

Exclusive

ടിപിയുടെ മുഖം നെഞ്ചില്‍ കുത്തി കെകെ രമ,പിണറായി തലകുനിച്ചു

നിയമസഭയില്‍ ഒരു കൊടുംങ്കാറ്റായി കെകെ രമ ആഞ്ഞടിച്ചു. കെകെ രമയുടെ സത്യപ്രതിജ്ഞയാണ് കേരള രാഷ്ട്രീയ ചരിത്രത്തില്‍ എഴുതപ്പെടാവുന്ന സംഭവമായി മാറുന്നത്. കെകെ രമയുടെ സത്യപ്രതിജ്ഞാ വാചകങ്ങള്‍ സഭയില്‍ മുഴങ്ങിയപ്പോള്‍ പ്രതിപക്ഷം ആവേശത്തോടെ കൈയ്യടിച്ചു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ തലകുനിച്ചിരിപ്പായിരുന്നു. നിയമസഭയില്‍ ടിപിയുടെ ശബ്ദം മുഴങ്ങുമെന്ന് പറഞ്ഞത് വെറുതെയായില്ല. ആദ്യ തുടക്കം തന്നെ കൈയ്യടി നേടി. ടിപിയുടെ ചിത്രം ബാഡ്ജാക്കി നെഞ്ചില്‍ പതിപ്പിച്ചാണ് കെകെ രമ കേരള നിയമസഭയിലേക്ക് നടന്നു നീങ്ങിയത്. ഞാന്‍ പകരം ചോദിക്കുമെന്ന നിശ്ചയദാര്‍ഢ്യത്തോടെയുള്ള പടിക്കയറ്റം.

എംഎല്‍എമാരുടെ സത്യപ്രതിജ്ഞയോടെ 15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. വള്ളിക്കുന്ന് എംഎല്‍എ അബ്ദുള്‍ ഹമീമ് മുതല്‍ വടക്കാഞ്ചേരിയില്‍ നിന്നുള്ള സേവ്യര്‍ ചിറ്റലപ്പള്ളി വരെ അക്ഷരമാലാക്രമത്തിലായിരുന്നു എംഎല്‍എമാരുടെ സത്യപ്രതിജ്ഞ. ഇവിടെ ജയിച്ചത് ഞാനല്ല ടിപിയാണ് അദ്ദേഹമാണ് നിയമസഭയിലുള്ളതെന്നും കെകെ രമ സത്യപ്രതിജ്ഞയ്ക്ക് ശേഷം സംസാരിച്ചു. അദ്ദേഹം മുന്നോട്ട് വെച്ച രാഷ്ട്രീയം ഇല്ലാതാക്കാനാണ് അദ്ദേഹത്തെ അവസാനിപ്പിച്ചത്. അങ്ങനെയുള്ള കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള സന്ദേശം നല്‍കാനാണ് ഈ ബാഡ്ജ് ധരിച്ചുവന്നത്. വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ തെരുവില്‍ വെട്ടിക്കൊല്ലരുതെന്ന സന്ദേശമാണ് കെകെ രമ നല്‍കാന്‍ ആഗ്രഹിക്കുന്നത്.

വടകര നിയമസഭാ മണ്ഡലത്തില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മനയത്ത് ചന്ദ്രനെയെ ആണ് കെകെ രമ 7491 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ചത്. തന്റെ വിജയം നേരത്തെ ടിപി ചന്ദ്രശേഖരന് കെകെ രമ സമര്‍പ്പിച്ചിരുന്നു. ടിപി ചന്ദ്രശേഖരന്‍ മരിച്ച് ഒന്‍പത് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് കെകെ രമയുടെ ശബ്ദം നിയമസഭയിലെത്തുന്നത്. 51 വെട്ടിന്റെ പ്രതികാരമാണ് ആ മുഖം നിറയെ. വടകരയിലെ തെരഞ്ഞെടുപ്പ് വിജയം ചെറിയ നേട്ടമൊന്നുമല്ല. സിപിഎം പ്രതീക്ഷിക്കാത്ത നേട്ടം തന്നെയായിരുന്നു അത്.

ടിപി എന്ന വാക്ക് പോലും കേള്‍ക്കുമ്പോള്‍ അലോസരമാകുന്ന സിപിഎമ്മിനും പിണറായിക്കുമുന്നിലാണ് കെകെ രമ ഇന്ന് സത്യവാചകങ്ങള്‍ ചൊല്ലിയത്. വടകര എന്നും ഇടത് ചായ്‌വ് കാഴ്ചവെച്ചിരുന്നെങ്കിലും ഇത്തവണ അട്ടിമറി വിജയമായിരുന്നു. കുലംകുത്തിയെന്ന് വിളിച്ച് ആക്ഷേപിച്ചാലും 51 വെട്ട് വെട്ടി ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയാലും ആ നാട്ടിലെ ടിപിയെ ജനങ്ങള്‍ മറക്കില്ല എന്നതിനുള്ള വിജയം. ഇനിയും കണ്ടെത്താന്‍ കഴിയാത്ത അല്ലെങ്കില്‍ മൂടിവെയ്ക്കപ്പെട്ട കൊലപാതക രഹസ്യങ്ങളും സത്യങ്ങളും മറനീക്കി കൊണ്ടുവരിക എന്ന ദൃഢ പ്രതിജ്ഞ തന്നെയാണ് കെകെ രമ എടുത്തത്. അതുകൊണ്ടു തന്നെയാണ് ഇടതുപക്ഷം വിയര്‍ക്കുന്നതും. വടകരയിലെ വിജയം പിണറായി വിജയനുള്ള മറുപടിയെന്നാണ് കെകെ രമ പറഞ്ഞിരുന്നത്.

കെകെ രമയുടെ നെഞ്ചില്‍ കുത്തിവെച്ച ടിപിയുടെ മുഖം കണ്ട് പിണറായിക്ക് മുഖം കുനിക്കേണ്ടി വന്ന നിമിഷം.. വരാനിരിക്കുന്ന നിയമസഭാ സമ്മേളനങ്ങളില്‍ കെകെ രമയുടെ ചോദ്യമുനകളില്‍ ഇനിയെത്ര വിയര്‍ക്കാനിരിക്കുന്നു. ഇതൊരു തുടക്കം മാത്രം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...