അഭയ കൊലക്കേസ് പ്രതികളായി ശിക്ഷയനുഭവിക്കുന്ന ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരോൾ നൽകിയ നടപടിയിൽ സിബിഐ ഗവെര്ന്മേന്റിനോട് വിശദീകരണം തേടി.
50 വയസിനു മുകളിൽ പ്രായമുള്ളവർക്ക് പരോൾ അനുവദിക്കാമെന്ന് ഉത്തരവ് പ്രകാരമാണ് ഇവർക്ക് പരോൾ അനുവദിച്ചത് എന്നാണ് സർക്കാരിന്റെ വാദം.
ഹൈക്കോടതി ജഡ്ജി സി.ടി രവികുമാർ, അഡിഷണൽ സി.എസ് ( ഹോം & വിജിലെൻസ് ) ടി.കെ ജോസ്, ഋഷിരാജ് സിങ് ഡി.സി.പി (പ്രിസൺ), എന്നിവരടങ്ങുന്ന ഉന്നത അധികാരികളുടെ കമ്മിറ്റിയാണ് ഇവർക്ക് പരോളിന് ശുപാർശ ചെയ്തത്.
എന്നാൽ കഴിഞ്ഞ വർഷത്തെ സുപ്രീം കോടതി ഉത്തരവ് പ്രകാരം കൊലക്കേസ് പ്രതികൾക്ക് പരോളിന് അർഹതയില്ല.
ഈ ഉത്തരവ് കണക്കിലെടുത്താണ് മുംബൈ സിബിഐ കോടതി 302 -)൦ വകുപ്പ് പ്രകാരം ശിക്ഷിക്കപ്പെട്ട ഷീന ബോറ കൊലക്കേസ് പ്രതി ഇന്ദ്രാണി മുഖർജിക്ക് പരോൾ നിഷേധിച്ചത്.
എന്നാൽ അതേസമയം കേരളാ ഹൈക്കോടതി മൂന്ന് തവണ ജാമ്യം നിഷേധിച്ച സുപ്രധാന കൊലക്കേസിലെ പ്രതികൾക്ക് കോവിഡ് വ്യാപനത്തിന്റെ പേരിൽ പരോൾ നൽകിയതിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്നു.