Connect with us

Hi, what are you looking for?

Exclusive

പിണറായി ചെയ്തത് ചതി, ലഭിച്ച ഓരോ വോട്ടും വലിപ്പമുള്ളതെന്ന് വാളയാര്‍ അമ്മ

പിണറായി വിജയനെതിരെ ആഞ്ഞടിച്ച് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. പിണറായി വിജയനെതിരെ മത്സരിച്ച് നേടിയ വോട്ടുകള്‍ വലിപ്പമുള്ളതാണെന്നും ആ അമ്മ കണ്ണീരോടെ പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്താണ് ആ അമ്മ മത്സരിച്ചത്. ആയിരത്തിലേറെ വോട്ടുകള്‍ നേടിയ ആ അമ്മയെ വാളയാറിലെ ഭാഗ്യവതിയെന്നാണ് വിശേഷിപ്പിച്ചത്.

ആകെ ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനമാണ് ഇവര്‍ക്ക് ലഭിച്ചത്. ധര്‍മ്മടത്ത് മത്സരിച്ചത് ഒന്‍പത് സ്ഥാനാര്‍ത്ഥികളാണ്. ഇതില്‍ അഞ്ചാം സ്ഥാനത്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് എത്താന്‍ സാധിച്ചുവെന്നുള്ളത് പ്രശംസനീയമാണ്. ആ അമ്മയ്ക്ക് ജനങ്ങള്‍ നല്‍കിയ ഓരോ വോട്ടും പിണറായി വിജയനെതിരെയുള്ള മറുപടിയായിരുന്നു. അതുകൊണ്ടുതന്നെ തനിക്ക് ലഭിച്ച ഓരോ വോട്ടും വിലപ്പെട്ടതാണെന്നും അവര്‍ പറയുന്നു.

നീതി കിട്ടും വരെ സമരം തുടരുമെന്നും സര്‍ക്കാര്‍ ചെയ്തത് ചതിയാണെന്നും ആ അമ്മ പറയുന്നു. സിബിഐ അന്വേഷണത്തിന് സര്‍ക്കാരിന്റെ ഇടപെടലില്ല. മക്കളുടേത് കൊലപാതകം തന്നെയെന്ന് സിബിഐക്ക് മനസിലായി എന്ന് വിചാരിക്കുന്നുവെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. നീതിക്കായി ഇപ്പോഴും തല മുണ്ഡനം ചെയ്ത് തെരുവില്‍ അലയുകയാണ് ആ അമ്മ. തന്റെ മക്കളുടെ മരണത്തിന്റെ പ്രതീകാത്മകമായി കുഞ്ഞുടുപ്പുകള്‍ ഉയര്‍ത്തിയാണ് വാളയാര്‍ അമ്മ ധര്‍മ്മടത്ത് വോട്ട് ചോദിച്ചിരുന്നത്.

ധര്‍മ്മടം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വം പ്രതിഷേധത്തിന്റെ ഭാഗമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ധര്‍മ്മടത് മത്സരിക്കാനെത്തിയിരുന്നത്. മക്കളുടെ മരണത്തില്‍ അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, കേസിലെ സിബിഐ അന്വേഷണം തുടങ്ങി സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നായിരുന്നു വാളയാര്‍ അമ്മയുടെ ആരോപണം. നീതി നിഷേധിക്കപ്പെട്ടുവെന്നാണ് ഓരോ വേദിയിലും അവര്‍ പറഞ്ഞത്.

കരഞ്ഞു കാല് പിടിച്ചിട്ടും നീതി ലഭിക്കാതെ വന്നപ്പോഴാണ് മുഖ്യമന്ത്രിക്കെതിരെ ജനകീയ പോരാട്ടം നടത്തിയതെന്നും ഭാഗ്യവതി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വാളയാര്‍ അമ്മയുടെ പോസ്റ്ററുകളും ബാനറുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ അത്തരത്തിലാണ് ആ അമ്മയോട് പ്രതിഷേധമറിയിച്ചത്. ആ അമ്മയെ മനപൂര്‍വ്വം അവഹേളിക്കുന്ന പോസ്റ്റ് വരെ സിപിഎം പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. എന്തിനേറെ പറയുന്നു അഡ്വ.ഹരീഷ് വാസുദേവന്‍ പോലും ആ സ്ത്രീ മോശക്കാരിയാണെന്ന് പറഞ്ഞു. നീതിക്കായി ഇപ്പോഴും തല മുണ്ഡനം ചെയ്ത് തെരുവില്‍ അലയുകയാണ് താനെന്നും ആ അമ്മ കണ്ണീരോടെ പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...