Connect with us

Hi, what are you looking for?

Exclusive

സിപിഎം എന്തെക്കെയോ ഭയക്കുന്നു, ഹരീഷ് വാസുദേവന്‍ ഗൂഢാലോചന നടത്തി:വാളയാര്‍ അമ്മ

വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മയ്‌ക്കെതിരെ അഡ്വ.ഹരീഷ് വാസുദേവന്റെ പരാമര്‍ശം അങ്ങേയറ്റം നിരുത്തരവാദിത്വപരമായിരുന്നു. ഇതിനെതിരെ പല പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആ അമ്മയുടെ വേദനാജനകമായ വാക്കുകളുമെത്തി. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറയുന്നു.

തനിക്കെതിരെ ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്ന് അമ്മ പറയുന്നു. ധര്‍മ്മടത്ത് മത്സരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്ററുകളാണ് എല്ലായിടത്തും നിറഞ്ഞിരുന്നത്. മറ്റ് സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളൊക്കെ അപ്രത്യക്ഷമായിരുന്നു. തന്റെ പോസ്റ്ററുകളും ബാനറുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നുവെന്നും വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. ഇതില്‍ നിന്നു തന്നെ വ്യക്തമാണ് സിപിഎം എന്തെക്കെയോ ഭയക്കുന്നുണ്ടെന്ന്. ഞങ്ങളോട് മുഖ്യമന്ത്രി കാണിച്ച അനിതീ ആ മണ്ഡലത്തിലെ ജനങ്ങള്‍ അറിയണം എന്നുള്ളത് കൊണ്ടാണ് അവിടെ മത്സരിച്ചതെന്നും ആ അമ്മ പറയുന്നു.

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സ്വതന്ത്രയായിട്ടാണ് മത്സരിച്ചത്. വാളയാറിലെ സഹോദരിമാരുടെ മരണത്തില്‍ അമ്മയെ കുറ്റപ്പെടുത്തികൊണ്ടായിരുന്നു ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്റെ പോസ്റ്റുണ്ടായിരുന്നത്. 2018ല്‍ പ്രതികളെ വെറുതെവിട്ട സമയത്ത് സോജനെതിരെയും പ്രതികള്‍ക്കെതിരെയും ഹരീഷ് പോസ്റ്റിട്ടിരുന്നു. അന്ന് കുറ്റം ചെയ്തവര്‍ക്കെതിരെ പോസ്റ്റിട്ട ഹരീഷ് എന്തിനാണ് ഇപ്പോള്‍ തനിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുന്നതെന്നും എന്തിനാണ് തന്നെ മോശക്കാരിയായി ചിത്രീകരിക്കുന്നതെന്നും ആ അമ്മ ചോദിക്കുന്നു.

അതുകൊണ്ടാണ് ഇതില്‍ ഗൂഢാലോചനയുണ്ടെന്ന് പറയേണ്ടിവരുന്നത്. ആ ഗുഢാലോചനയില്‍ മുഖ്യമന്ത്രിക്ക് വരെ പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ഹരീഷ് വാസുദേവന്റെ പോസ്റ്റിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിലും വാളയാര്‍ പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്. ഹരീഷ് ആ പോസ്റ്റിടുമ്പോള്‍ താന്‍ വാളയാര്‍ കുട്ടികളുടെ അമ്മ എന്നതിലുപരി ധര്‍മ്മടം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു ആ അമ്മ. അങ്ങനെയുള്ള തന്നെ മനഃപൂര്‍വം അവഹേളിക്കാനാണ് ഹരീഷ് അത്തരമൊരു പോസ്റ്റിട്ടത്. മുഖ്യമന്ത്രി ഒരു കളവ് ചെയ്തു എന്ന് പറഞ്ഞ് ഞാനൊരു പോസ്റ്റിട്ടിരുന്നെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യുമായിരുന്നല്ലോ എന്നും ആ അമ്മ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തിഹത്യ നടത്തിയതില്‍ നിയമനടപടി വേണം. തികച്ചും വസ്തുത വിരുദ്ധമാണ് ഹരീഷ് വാസുദേവന്റെ പോസ്‌റ്റെന്നും അമ്മ ആരോപിക്കുന്നു. വാളയാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. തുടര്‍ നിയമനടപടികളിലേക്ക് നീങ്ങുകയാണെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...