അമേരിക്കയുടെ 46ാം പ്രസിഡന്റാവാൻ ജോ ബൈഡൻ വാഷിംഗ്ടണിലെത്തി. ഇന്ന് പ്രസിഡന്റായി അധികാരമേൽക്കുന്ന ബൈഡൻ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായാണ് അദ്ദേഹം എത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങിൽ സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ ആക്രമണം നടത്തിയേക്കാമെന്ന മുന്നറിയിപ്പുള്ളതിനാൽ കനത്ത സുരക്ഷയാണ് ബൈഡന് വേണ്ടി വാഷിംഗ്ടണിൽ ഒരുക്കിയിട്ടുള്ളത്. കോവിഡ് ബാധിച്ചുമരിച്ച എല്ലാ എല്ലാ യുഎസ് പൗരന്മാർക്കും ജോ ബൈഡൻ ആദരാഞ്ജലി അർപ്പിച്ചു.
ഇന്ത്യൻ സമയം രാത്രി 9.30ന് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കും. വൈസ് പ്രസിഡൻറായി ഇന്ത്യൻ വംശജ കൂടിയായ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്യും.
വാഷിംഗ്ടണിലെത്തിയ ജോ ബൈഡൻ ആദ്യം സന്ദർശിച്ചത് ലിങ്കൺ മെമ്മോറിയലായിരുന്നു. വാഷിംഗ്ടൺ ഡിസിയിലേക്ക് പോകാൻ സാധാരണയായി ഉപയോഗിക്കുന്ന തന്റെ ആംട്രാക്ക് ട്രെയിൻ ഉപേക്ഷിച്ച് സ്വകാര്യ വിമാനത്തിലാണ് ജോ ബൈഡൻ എത്തിയത്. നിയുക്ത പ്രസിഡണ്ടിനെ സത്യപ്രതിജ്ഞയ്ക്കായി തലസ്ഥാനത്ത് എത്തിക്കാന്‍, അമേരിക്കന്‍ എയര്‍ഫോഴ്സ് വിമാനമാണ് അയക്കാറുള്ളത്. ഇത് ഏര്‍പ്പാടാക്കേണ്ടത് നിലവിലെ പ്രസിഡണ്ടാണ്. എന്നാല്‍ ട്രംപ് അതിനു തയ്യാറാകാത്തതിനാല്‍ ചാര്‍ട്ടര്‍ വിമാനത്തിലാണ് ജോ ബൈഡന്‍ വാഷിങ്ടണില്‍ എത്തിയത്.
തെരഞ്ഞെടുപ്പിലെ തോല്‍വി ഇനിയും അംഗീകരിക്കാന്‍ ട്രംപ് തയ്യാറായിട്ടില്ലെന്നു തന്നെയാണ് ഈ സംഭവവും കാണിക്കുന്നത്. വാഷിംഗ്ടൺ ഡിസിയിലേക്ക് പോകാൻ സാധാരണയായി ഉപയോഗിക്കുന്ന തന്റെ ആംട്രാക്ക് ട്രെയിൻ ഉപേക്ഷിച്ച് സ്വകാര്യ വിമാനത്തിലാണ് ജോ ബൈഡൻ എത്തിയത്. ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഡൊണൾഡ് ട്രംപ് പങ്കെടുക്കില്ല.
എന്നാൽ സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ കാത്തുനിൽക്കാതെ ട്രംപ് രാവിലെ തന്നെ ഫ്ലോറിഡയിലേക്ക് പറക്കും. ഫ്ലോറിഡയിലെ പാം ബീച്ച് റിസോട്ടിലെ മാർ എ ലാഗോയിലാവും ട്രംപിന്റെ ഇനിയുള്ള നാളുകൾ. വൈസ് പ്രസിഡൻറ് മൈക്ക് പെൻസ് ചടങ്ങിനെത്തും.
Summary : Joe Biden to become 46th President of the United States; Donald Trump without arranging an Air Force plane to reach Washington.