അഫ്ഗാനിസ്ഥാനില്‍ രണ്ട് വനിതാ സുപ്രീംകോടതി ജഡ്ജിമാരെ വെടിവച്ചുകൊന്നു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലാണ് സംഭവം. ഞായറാഴ്ച രാവിലെ ഇരുവരും കോടതിയിലേക്ക് കാറിൽ പോകുന്നതിനു ഇടയിലാണ് സംഭവം നടന്നത്. ജഡ്ജിമാര്‍ സഞ്ചരിച്ച കാറിന് നേരെ തോക്കുധാരികള്‍ വേദി വെക്കുക ആയിരുന്നു. കാർ ഓടിച്ചിരുന്ന ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു.
അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈനികരുടെ എണ്ണം 2,500 ആയി കുറച്ചതായി പെന്റഗണ്‍ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നില്‍ താലിബാനാണെന്നാണ് അഫ്ഗാന്‍ അധികൃതര്‍ പറയുന്നത്. എന്നാൽ താലിബാൻ ഇത് നിഷേധിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് അഫ്ഗാന്‍ പോലീസ് ആക്രമണം സ്ഥിരീകരിക്കുകയും ചെയ്തു. അഫ്ഗാന്‍ സുപ്രീംകോടതിയില്‍ 200 വനിതാ ജഡ്ജിമാരാണുള്ളത്.
Summary:gunmen shoot dead two afghan women supreme court judges in kabul