കൊവിഡ് പ്രതിരോധത്തിനായുള്ള ഫൈസര്‍ വാക്സിന്‍ സ്വീകരിച്ച 23 വൃദ്ധര്‍ മരിച്ച സംഭവത്തില്‍ നോർവേ അന്വേഷണം പ്രഖ്യാപിച്ചു.കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെയുണ്ടായ മരണത്തിലാണ് അന്വേഷണം. ഇവരെക്കൂടാതെ നിരവധിപ്പേര്‍ക്ക് വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെ ശാരീരിക അസ്വാസ്ഥ്യങ്ങളും കണ്ടുതുടങ്ങിയിരുന്നു. ബയോണ്‍ടെക്കും ഫൈസറും ചേര്‍ന്ന് നിര്‍മ്മിച്ച കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെ 80 വയസിന് മുകളിലുള്ള 23 പേരാണ് നോര്‍വ്വെയില്‍ മരിച്ചത്.
വയറിളക്കവും തലചുറ്റലും പനിയുമായിരുന്നു ഇവര്‍ക്ക് എല്ലാവർക്കും ഉണ്ടായ പൊതുഅവസ്ഥ. എന്നാല്‍ ഇവരുടെ മരണത്തില്‍ വാക്സിന് എന്തെങ്കിലും പങ്കുണ്ടോയെന്ന് ഇനിയും കണ്ടെത്തേണ്ടതുണ്ട്. 23 പേരുടെ മരണത്തിന് പിന്നാലെ ആര്‍ക്ക് വാക്സിന്‍ നല്‍കണമെന്നത് ഡോക്ടര്‍മാര്‍ സൂക്ഷ്മമായി തീരുമാനിക്കണമെന്നും നിര്‍ദ്ദേശവും നോര്‍വ്വെയില്‍ ഉയര്‍ന്നിട്ടുണ്ട്. മരുന്ന് സ്വീകരിച്ചവരില്‍ 21 സ്ത്രീകള്‍ക്കും എട്ട് പുരുഷന്മാര്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായെന്നാണ് നോര്‍വ്വീജിയന്‍ മെഡിസിന്‍ ഏജന്‍സി വ്യക്തമാകുന്നു.
Summary:faisar vaccine causes 23 death; norvey starts strict investigation