പുത്രീ വാത്സല്യത്താൽ അന്ധനായിത്തീർന്ന പിണറായി വിജയനെതിരെ ആഞ്ഞടിച്ചു കൊണ്ട് പി ടി തോമസ് എംഎൽഎ രംഗത്ത്.
പിണറായി വിജയൻറെ എല്ലാ അഴിമതിയുടെയും ബുദ്ധികേന്ദ്രവും സഹായിയുമെല്ലാം വീണ എന്ന മകളാണെന്നത് പരസ്യമായ രഹസ്യമാണ്. എന്നാൽ അതിനെതിരെ ശബ്ദമുയർത്താൻ ആരും ധൈര്യം കാട്ടാത്തത് കൊണ്ട് തന്നെ താനൊരു പ്രത്യേക ജനുസ്സാണെന്ന് മേനി പറയുന്ന പിണറായിയുടെ ധാർഷ്ട്യവും നാൾക്കു നാൾ വർധിക്കുകയായിരുന്നു. എന്നാൽ പുറമെ നിന്ന് പിണറായിയെ പുകഴ്ത്തുന്നവർ തന്നെ ഇപ്പോൾ ഒളിഞ്ഞും മറഞ്ഞും അമ്പുകളെയ്യാൻ തുടങ്ങിയിരിക്കുന്നു . അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതികൾ തുറന്നു കാട്ടാൻ പിണറായിയുടെ വലം കൈയായ ജോൺ ബ്രിട്ടാസ് നടത്തിയ ചാനൽ ചർച്ച എന്ന പ്രഹസനം.
എന്നാൽ ഇപ്പോൾ പിടി തോമസ് എംഎൽഎ പിണറായിക്കെതിരെ നിയമസഭയിൽ തുറന്നടിച്ചിരിക്കുകയാണ്. സ്വർണക്കടത്ത് ഉൾപ്പടെയുള്ള പല വൻ അഴിമതികളിലും മുഖ്യമന്ത്രി പുത്രി വീണയുടെ പങ്ക് തുറന്നടിച്ചതാണ് നിയമസഭയിലെ തുറന്ന പോരാട്ടത്തിന് വഴിവെച്ചത്.
പലരും ഒളിഞ്ഞും തെളിഞ്ഞും പറയുന്ന സത്യങ്ങൾ മുഖ്യമന്ത്രിയുടെ മുഖതാവിൽ തന്നെ തുറന്നടിച്ച എംഎൽഎ പി ടി തോമസിന്റെ ധൈര്യത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയ ക്രൈം ചീഫ് എഡിറ്റർ ടി പി നന്ദകുമാർ ലാവ്‌ലിൻ കേസിൽ താൻ പ്രതിയല്ല എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെ പരസ്യമായി വിമർശിക്കുകയും ലാവ്‌ലിൻ കേസിൽ പിണറായിയുടെ പങ്കിന് വ്യക്തമായ തെളിവുണ്ടെന്നും അദ്ദേഹം കുറ്റക്കാരനാണെന്നും ഉറപ്പിച്ചു പറഞ്ഞു. അല്ലായെങ്കിൽ തനിക്കെതിരെ കേസ് കൊടുക്കാനുള്ള തന്റേടം കാട്ടണമെന്നും ക്രൈം ചീഫ് എഡിറ്റർ പിണറായി വിജയനെ വെല്ലുവിളിച്ചു.
Summary:P T Thomas and Pinarayi Vijayan open fight in assembly