ന്യൂഡൽഹി: കോവിഡ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ അയൽ രാജ്യങ്ങൾക്കു വാക്സിൻ സഹായവുമായി ഇന്ത്യ. രണ്ടു കോടി ഡോസ് കോവിഡ് വാക്‌സിന്‍ നൽകുമെന്നാണ് സൂചന. ഇതിനു വേണ്ടിയുള്ള പ്രത്യേക പദ്ധതി കേന്ദ്രം തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്‌ഗാനിസ്‌ഥാന്‍, സീഷെല്‍സ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങള്‍ക്കാകും ആദ്യ ഘട്ടത്തിൽ ഈ സഹായം ലഭ്യമാകുക. നിര്‍മാണക്കമ്ബനികളായ സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നിവ ഉല്‍പാദിപ്പിക്കുന്ന വാക്‌സിന്‍ രാജ്യത്തെ പൊതുമേഖലാ സ്‌ഥാപനം വാങ്ങി വിതരണം ചെയ്യാനുള്ള പദ്ധതിയാണ് രൂപീകരിക്കുന്നത്. ഇന്ത്യയിൽ വാക്‌സിന്‍ കുത്തിവയ്‌പ്പു യജ്‌ഞത്തില്‍ സംഭരണച്ചുമതല ഏറ്റെടുത്ത എച്ച്.എല്‍.എല്‍. ലൈഫ് കെയറും അയല്‍രാജ്യങ്ങളിലേക്കുള്ള വിതരണത്തിലും പങ്കാളിത്വം ഏറ്റെടുക്കുമെന്നും സൂചനയുണ്ട്. ആദ്യ ബാച്ച് വാക്‌സിന്‍ അയല്‍രാജ്യങ്ങള്‍ക്കു രണ്ട് ആഴ്ചക്കുളിൽ കൈമാറും. ഇതിനു ശേഷമാണു മറ്റു രാജ്യങ്ങളായ ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, മുന്‍ സോവിയറ്റ് റിപ്പബ്ലിക്കിലെ രാജ്യങ്ങള്‍ക്കും സഹായമാകുക.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അയല്‍രാജ്യങ്ങള്‍ക്കു സഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരത്തെ അറിയിച്ചിരുന്നു. വൈറസ് വ്യാപനം അതിതീവ്രമായ ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വാക്‌സിനായി ഇന്ത്യയുടെ സഹായവും തേടിയിരുന്നു.
Summary: India provides vaccine to neighbouring countries