ഇത്തവണ തൊഴില്‍ മേഖലയിൽ മികച്ച നീക്കിയിരിപ്പുമായി സംസ്ഥാന ബജറ്റ്. ലൈഫ് മിഷന്‍വഴി പട്ടികജാതി-പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 52000 വീടുകള്‍ കൂടി നല്‍കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.
അടുത്ത ഒരു വര്‍ഷം മത്സ്യമേഖലയ്ക്കായി 1500 കോടി ചിലവഴിക്കും. വാർഷിക പദ്ധതിയിൽ നിന്നും 250 വിലയിരുത്തും. അതോടൊപ്പം കടല്‍ ഭിത്തി സ്ഥാപിക്കാന്‍ 150 കോടി. ആശുപത്രിക്കും സ്കൂളുകള്‍ക്കുമായി 150 കോടി. എന്നിങ്ങനെ 686 കോടി ചിലവഴിക്കും.
ആഴക്കടല്‍ മത്സ്യബന്ധനത്തിനായി 25 ശതമാനം സബ്സിഡിയില്‍ നൂറ് യാനങ്ങള്‍ക്ക് വായ്പ നല്‍കും. പരമ്പരാഗത മത്സ്യത്തൊഴിലാലികള്‍ക്ക് ലിറ്ററിന് 25 രൂപയ്ക്ക് മണ്ണെണ്ണ നല്‍കും. മണ്ണെണ്ണ എഞ്ചിനുകള്‍ പെട്രോള്‍ എഞ്ചിനായി മാറ്റാന്‍ പ്രത്യേക സാമ്ബത്തിക സഹായം.
ഓണ്‍ലൈന്‍ വ്യാപാരത്തിനായി ഇ-ഓട്ടോ വാങ്ങാന്‍ മത്സ്യഫെഡിന് 10 കോടി വകയിരുത്തി.
ഈ വർഷം ലൈഫ് മിഷനിലൂട പട്ടിക ജാതിക്കാർക്ക് 40000 രൂപയുടെയും പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് 12000 രൂപയുടെയും വീട് നിര്‍മ്മിച്ച് നല്‍കും. ഇതിനായി 2080 കോടി ചിലവിടും.
പട്ടികജാതി-വര്‍ഗ്ഗ വിഭാഗക്കാരുടെ വിദ്യാഭ്യാസ പദ്ധതികള്‍ക്കായി 508 കോടി രൂപ മാറ്റിവച്ചു. 60 കോടി കശുവണ്ടി തൊഴിലാളികളുടെ ഗ്രാറ്റുവിറ്റിക്കായി അനുവദിച്ചു. അതിടൊപ്പം കയര്‍ മേഖലയില്‍ കുടിശിക തീര്‍ക്കാന്‍ 60 കോടി.
Summary: The state budget with the best allocation in the employment sector.