രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്നും ഇരുപത്തിയൊന്നായി വര്‍ദ്ധിപ്പിക്കുന്നതിനെതിരെ വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് രംഗത്ത്. സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കണമെന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിര്‍ദ്ദേശത്തിന് മറുപടിയായിട്ടാണ് കോണ്‍ഗ്രസ് നേതാവായ സഞ്ജന്‍ സിംഗ് വര്‍മ രംഗത്തെത്തിയത്.
പതിനഞ്ചാം വയസില്‍ പ്രത്യുല്‍പാദന ശേഷി കൈവരിക്കാന്‍ പെണ്‍കുട്ടികള്‍ക്കാവുമ്പോള്‍ എന്തിന് വിവാഹ പ്രായം 21 ആക്കണമെന്നാണ് സഞ്ജന്‍ സിംഗ് വര്‍മ മുഖ്യമന്ത്രിയോട് ചോദിക്കുന്നത്. എന്നാൽ കോൺഗ്രസ് നേതാവിന്റെ വാക്കുകൾ വിവാദമായതോടെ കാരണം കാണിക്കുന്നതിനായി നോട്ടീസ് അയച്ചിരിക്കുകയാണ് കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ദേശീയ കമ്മീഷൻ (എൻ സി പി സി ആർ).
പൊതുവേദികളില്‍ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ കുട്ടികളുടെ അവകാശങ്ങള്‍ക്ക് ഹാനികരമാണെന്നും, മുന്‍ മന്ത്രികൂടിയായ നേതാവിന്റെ വാക്കുകള്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ 505ാം വകുപ്പും ജുവനൈല്‍ ജസ്റ്റിസ് ആക്ടിനും എതിരാണെന്നും വിശദീകരണം ചോദിച്ചു കൊണ്ടുള്ള കുറിപ്പില്‍ എന്‍ സി പി സി ആര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സഞ്ജൻ സിംഗ് വർമ ഈ മാസം പതിനൊന്നിന് ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പ്രസംഗിക്കവേയാണ് ഇത്തരത്തിലൊരു പ്രസ്ഥാവന നടത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ വിവാദമായതിന് തൊട്ടുപിന്നാലെയാണ് എന്‍ സി പി സി ആര്‍ വിശദീകരണം തേടിയത്. രണ്ട് ദിവസത്തിനുള്ളിൽ വിശദീകരണം വേണമെന്നാണ് കുറിപ്പിലുള്ളത്.
Summary : Congress leader with controversial statement.