നെയ്യാറ്റിൻ കരയിലെ ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ വിവാദ ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ വീണ്ടും ആശയക്കുഴപ്പം. ഈ ഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയതാണെന്നായിരുന്നു തഹസിൽദറുടെ ആദ്യം റിപ്പോർട്ട്.
ലക്ഷം വീട് പദ്ധതിക്കായി അനുവധിച്ച ഭൂമി വസന്ത വാങ്ങിയതിൽ പ്രത്യേക അന്വേഷണം വേണമെന്ന് ലാന്റ് റവന്യൂ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. നിലവിൽ വസന്തയുടെ എന്നവകാശപ്പെടുന്ന ആ ഭൂമി മുൻപ് സുകുമാരൻ നായർ എന്ന വ്യക്തിക്ക് പട്ടയം അനുവധിച്ച ഭൂമിയായിരുന്നു. സുകുമാരന്‍ നായരുടെ മരണശേഷം സുകുമാരന്‍നായരുടെ അമ്മ വനജാക്ഷി 2001ല്‍ ഈ ഭൂമി സുഗന്ധിക്ക് വിറ്റു. സുഗന്ധിയില്‍ നിന്നാണ് ഈ ഭൂമി വസന്ത വാങ്ങുന്നത്.
സുകുമാരന്‍നായരുടെ ഭാര്യ ഉഷ കോടതിയില്‍ കൊടുത്ത കേസ് ഒത്തുതീര്‍പ്പാക്കിയതിന്റെ ഭാഗമായി വസന്തക്ക് പോക്കുവരവ് നല്‍കിയെന്നാണ് അതിയന്നൂര്‍ വില്ലേജിലെ രേഖകളിലുള്ളത്.
എന്നാല്‍, ഇത്തരത്തില്‍ ഒരു കേസ് കൊടുത്തിട്ടില്ലെന്നാണ് റവന്യൂ അന്വേഷണ സംഘത്തിന് ഉഷ നല്‍കിയിരിക്കുന്ന മൊഴി. ഇത്തരം ഒരു സാഹചര്യത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് കലക്ടര്‍. 1989 ലാണ് പട്ടയം അനുവധിക്കുന്നത്. മാത്രമല്ല ലക്ഷം വീടിന് അനുവധിച്ച പട്ടയഭൂമി കൈമാറ്റം ചെയ്യാൻ പാടില്ലെന്ന് 1997ൽ സർക്കാർ ഉത്തരവുണ്ട്.
Summary: Disputes over ownership of the land in Neyyattikara again; District Collector ordered further investigation.