കാത്തിരുന്ന് മഹാമാരിയെ ചെറുക്കാനുള്ള വാക്സിൻ എത്തിയപ്പോൾ പരസ്പരം പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് വാക്സിൻ നിർമാതാക്കളും കേന്ദ്രസർക്കാരും. ആളുകളുടെ ജീവന് യാതൊരു പരിരക്ഷയും നൽകാതെ പരസ്പരം ബാധ്യത ഏറ്റെടുക്കണമെന്നുള്ള ആവശ്യങ്ങൾ ഉന്നയിക്കുകയാണിവർ.
കൊറോണ വൈറസ് ഭീതിയിൽ നിന്നും രക്ഷയെന്നോണം രാജ്യത്ത് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ കുത്തിവെയ്ക്കുമ്പോൾ പാർശ ഫലങ്ങൾ ഉണ്ടായാൽ അതിന്റെ നിയമപരമായ ബാധ്യത വാക്സിൻ നിർമാതാക്കൾക്കായിരിക്കുമെന്ന് കേന്ദ്രസർക്കാർ. എന്നാൽ മഹാമാരിയുടെ കാലത്ത് വളരെ ചുരുങ്ങിയ സമയം കൊണ്ട് വികസിപ്പിച്ചെടുത്ത വാക്സിൻ ആയതിനാൽ കുത്തിവയ്പിൽ ഏതെങ്കിസും തരത്തിൽ പാർശ ഫലങ്ങൾ ഉണ്ടായാൽ സർക്കാർ കൂടി ബാധ്യത ഏറ്റെടുക്കണമെന്ന വാക്സിൻ നിർമാതാക്കളുടെ ആവശ്യം കേന്ദ്രസർക്കാർ തള്ളി.
അമേരിക്ക, ബ്രിട്ടണ്‍, കാനഡ, സിംഗപ്പുര്‍, എന്നീ രാജ്യങ്ങളും യുറോപ്യന്‍ യൂണിയനും നിയമപരമായ ബാധ്യത വാക്‌സിന്‍ കമ്പനികളുമായി പങ്കിടുന്ന കാര്യം ചൂണ്ടിക്കാട്ടി ആയിരുന്നു ആവശ്യം. എന്നാല്‍ മറ്റ് പ്രതിരോധ വാക്‌സിനുകള്‍ക്കുള്ളപോലെ തന്നെയാണ് കോവിഡ് വാക്സിനുമുള്ള നിയമപരമായ വ്യവസ്ഥകളെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
Summary : Covid vaccine; Dispute between vaccine manufacturers and central government over liability in case of side effects.