ശിശുക്ഷേമ സമിതി ഏറ്റെടുത്ത പതിനാല് വയസുകാരി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ. പീഢനത്തിനിരയായ പെൻകുട്ടി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ കൂടുതൽ വിശദ്ധമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പെൺകുട്ടിയുടെ മൃതദേഹവുമായി നാട്ടുകാരുടെ വൻ പ്രതിഷേധം.
ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന 14 വയസ്സുകാരി കഴിഞ്ഞദിവസമാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്ന് ആരോപിച്ചുകൊണ് കാക്കനാട് ചിൽഡ്രൻസ് ഹോമിന് മുന്നിലെ നാട്ടുകാരുടെ വൻ പ്രതിഷേധം നടക്കുന്നത്.
പീഢനത്തിനിരയായ പെൺകുട്ടിയെ പാർപ്പിച്ചിരുന്നത് സമിതിയുടെ നിയന്ത്രണത്തിലുള്ള പച്ചാളത്തെ സ്ഥാപനത്തിലാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പെൺകുട്ടിക്ക് പനിയും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നതായും മരണത്തിൽ ദുരൂഹതയില്ലെന്നുമായിരുന്നു അധികൃതഡരുടെ വിശദ്ധീകരണം.
പെണ്‍കുട്ടി രണ്ട് വര്‍ഷം മുമ്പാണ് പീഡനത്തിനിരയായത്. അമ്മ സ്ഥലത്തില്ലാത്തതിനാല്‍ ശിശുക്ഷേമ സമിതി പെണ്‍കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു. പീഡനക്കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് പെണ്‍കുട്ടിയുടെ മരണം. ഇതാണ് നാട്ടുകാരിലും സംശയമുണര്‍ത്തുന്നത്. അസുഖമായിട്ടും അധികൃതര്‍ ആരെയും വിവരമറിയിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
Summary : Locals allege suspicion over the death of a 14-year-old girl who was taken over by the Child Welfare Committee.