കഴിഞ്ഞ ദിവസമാണ് പുതിയ കാർഷിക നിയമങ്ങളെപ്പറ്റി പഠിക്കാൻ കാര്‍ഷിക പരിഷ്കരണ നിയമത്തിന് തത്കാലിക സ്റ്റേ നല്‍കിയ സുപ്രീം കോടതി നാലംഗ സംമിതിയെ രൂപീകരിച്ചത്. എന്നാൽ സുപ്രീം കോടതി നിയമിച്ച നാലംഗ സമിതിക്കെതിരെ വൻ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി.
കാര്‍ഷിക ബില്ലുകളെ പിന്തുണയ്ക്കുന്ന രാജ്യത്തെ ചുരുക്കം ചിലരില്‍ നിന്ന് നാല് പേരെ കണ്ടെത്തുകയും സമിതി രൂപവത്കരിക്കുകയും ചെയ്തത് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നാണെന്ന് തരൂര്‍ പരിഹസിച്ചു. മൂന്‍കൂട്ടി തീരുമാനം ഉറപ്പിച്ചവരില്‍ നിന്ന് ഇനി എങ്ങനെയാണ് ഒരു പരിഹാരം ഉണ്ടാവുകയെന്നും അദ്ദേഹം ചോദിച്ചു.
സുപ്രീംകോടതി നിയോഗിച്ച സമിതിക്കെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നുവരുന്നതിനിടെയാണ് പ്രതികരണവുിമായി തരൂര്‍ രംഗത്തെത്തിയത്. സുപ്രീംകോടതി നാലംഗ സമിതിയാണ് രൂപീകരിച്ചത്. അശോക് ഗുലാത്തി, ഭൂപീന്ദര്‍ സിംഗ് മാന്‍, ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധന്‍വാത് എന്നിവരാണ് സമിതിയില്‍.
ഇന്ന് കർഷകരുടെ ജനറൽ ബോഡി ചേരാനാണ് തീരുമാനമുള്ളത്. മാത്രമല്ല കാർഷിക നിയമം പൂർണമായും പിൻവലിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
Summary : Farmers’ strike; Shashi Tharoor, MP, mocked the Supreme Court for forming the fourth committee,