കൊല്ലത്ത് പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആട് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. 2012 ജൂൺ 20 നാണ് പാരിപ്പള്ളി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ മണിയൻപിള്ളയെ വാഹനപരിശോധനയ്ക്കിടെയായിരുന്നു ആട് ആന്റണി കുത്തിക്കൊന്നത്.
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ആട് ആന്റണിയെ കഴിഞ്ഞ ഒക്ടോബര്‍ 13ന് കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ഗോപാലപുരത്തു വച്ചാണ് പൊലീസി അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരായി പ്രൊസിക്യൂഷൻ ഉന്നയിച്ച കുറ്റങ്ങളായ കൊലപാതകം, കൊലപാതകശ്രമം, വ്യാജരേഖചമയ്ക്കല്‍ തുടങ്ങിയവയെല്ലാം പ്രതി ചെയ്തിരിക്കുന്നു എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
വാഹന പരിശോധനയ്ക്കിടെ ആയുധങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ആട് ആന്റണിയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിക്കവെ ആന്റണി വര്‍ഗ്ഗീസ് എന്ന ആട് ആന്റണി എഎസ്‌ഐ ജോയിയെയും മണിയന്‍ പിള്ളയെയും കുത്തിപ്പരിക്കേല്‍പിച്ച് രക്ഷപെടാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ മണിയന്‍ പിള്ളയെ ആശുപത്രിയിലെത്തിക്കുംമുമ്ബേ മരിക്കുകയായിരുന്നു.
Summary : Aadu Antony killed civil police officer during a vehicle inspection.