കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാട്ടുകാരെ ഭീതിയിലാഴ്ത്തി ജനവാസ കേന്ദ്രത്തിലിറങ്ങി നടന്നിരുന്ന കടുവയെ മയക്കുവെടി വച്ച് വീഴ്ത്തി. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെയാണ് വനപാലകർ മയക്കുവെടി വച്ച് വീഴ്ത്തിയത്.
കഴിഞ്ഞ ദിവസം മയക്കുവെടി വെച്ച കടുവയെ നിരീക്ഷിക്കുന്നതിനിടെ വനം വകുപ്പ് വാച്ചര്‍ക്ക് കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. പുല്‍പ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷനിലെ വാച്ചര്‍ വിജീഷിനാണ് കൈയ്യിൽ പരിക്കേറ്റത്. ഇദ്ദേഹത്തെ സുല്‍ത്താന്‍ ബത്തേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇത്രയും ദിവസം വനപാലകര്‍ കടുവയെ നിരീക്ഷിച്ചുവരികയായിരുന്നു.
ഇന്ന് സീതാമൗണ്ട് പാറക്കവലക്ക് സമീപമുള്ള കൃഷിയിടത്തിലാണ് കടുവയെ കണ്ടെത്തിയത്. സി സി എഫിന്റെ നേതൃത്വത്തില്‍ ആരംഭിച്ച തിരച്ചിലില്‍ ഉച്ചയോടെയാണ് കടുവയെ കണ്ടെത്താനായത്. കാല്‍പാടുകള്‍ പിന്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കടുവയെ കണ്ടെത്തിയത്. തുടര്‍ന്നാണ് മയക്കുവെടിവച്ചത്. കടുവ പൂര്‍ണമായും മയങ്ങിയിട്ടില്ലെന്നാണ് സൂചന. തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്.
Summary : In Wayanad, the tiger was shot down by the forest rangers.