വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കേസിൽ സിബിഐ അന്വേണം തുടരാൻ ഹൈക്കോടതിയുടെ അനുവാദം. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനസർക്കാർ നൽകിയ ഹർജി തള്ളി. ലൈഫ് മിഷൻ പദ്ധതിയുടെ നടപടി ക്രമങ്ങളിൽ പ്രഥമദൃഷ്ട്യാ പിഴവുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈക്കോടതിയുടെ ഈ നടപടി.
ലൈഫ് മിഷൻ കേസിൽ സിബിഐ നേരത്തെ തന്നെ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. എന്നാൽ സിബിഐയുടെ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്വപ്പെട്ടുകൊണ്ട് സർക്കാരും യുണീടാക്കും കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് സിബിഐ അന്വേഷണം രണ്ട് മാസത്തേക്ക് സിബിഐ അന്വേഷണം രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നത്. എന്നാൽ സിബിഐയുടെ വാദങ്ങൾ അംഗീകരിച്ചാണ് ഇന്നത്തെ ഉത്തരവ്. അനിൽ അക്കര എം എൽ എയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിദേശ സംഭാവന നിയന്ത്രണ നിയമം, അഴിമതി നിയന്ത്രണ നിയമം എന്നിവ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഗൂഢാലോചന കുറ്റം തുടങ്ങിയവ പ്രകാരമാണ് സിബിഐ കേസെടുത്തത്.
ലൈഫ് മിഷൻ നേരിട്ട് പണം വാങ്ങിയിട്ടില്ലെന്നും വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ കരാർ പ്രകാരം സേവനത്തിനിള്ള തുകയാണ് കൈപ്പറ്റിയതെന്നാണ് യൂണിടാക്കിന്റെ വാദം.
Summary : The High Court has allowed the CBI to continue its probe into the Life Mission project case.