പുല്‍പ്പള്ളി കൊളവള്ളിയില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ ജനവാസ മേഖലയിലേക്കിറങ്ങിയ കടുവ ആക്രമിച്ചു. ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ തുരത്തുന്നതിനിടയിലാണ് ചെതലയം റേഞ്ച് ഓഫീസര്‍ ടി. ശശികുമാറിന് നേരെ ആക്രമണമുണ്ടായത്.
നാട്ടുകാരുള്‍പ്പെടെയുള്ള വനപാലക സംഘത്തിന്റെ നേതൃത്വത്തില്‍ കൊളവള്ളിയില്‍ കടുവ ഇറങ്ങിയെന്ന പ്രചാരണത്തെ തുടര്‍ന്ന് ഇപ്പോൾ തിരച്ചില്‍ നടത്തി വരികയായിരുന്നു. വൈകീട്ട് മൂന്നരയോടെയാണ് ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് നേരെയുള്ള കടുവയുടെ ആക്രമണം. ശശികുമാറിനെ വയനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായ പരിക്കുകളൊന്നും അദ്ദേഹത്തിന് പറ്റിയിട്ടില്ല.
കര്‍ണാടക വനാതിര്‍ത്തിയില്‍ കബനി നദിയോട് ചേര്‍ന്നുള്ള പ്രദേശമാണ് കൊളവള്ളി. കബനി നദിയുടെ മറുകരയിലുള്ള വന്യജീവി സങ്കേതത്തില്‍ നിന്ന് പുഴ കടന്നെത്തിയ കടുവയാണ് ജനവാസ മേഖലയിലെത്തിയിരിക്കുന്നതെന്നാണ് നിഗമനം. നാട്ടുകാരും വനപാലകരും കഴിഞ്ഞ അഞ്ച് ദിവസമായി കടുവയ്ക്കായി രച്ചില്‍ നടത്തി വരികയാണ്.
പ്രദേഷത്തെ വളർത്തു മൃഗങ്ങളെയടക്കം കടുവ അക്രമിക്കുന്ന സാഹചര്യമുണ്ടായിരുന്നു. അതേ തുടർന്ന് ഒരു കൃഷിയിടത്തില്‍ കടുവയുടെ സാന്നിധ്യമുണ്ടെന്നറിഞ്ഞ് ഇന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
Summary : Tiger attack on Wayanad Pulpally; The tiger attacked a forest range officer who had landed in a populated area.