തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോളിങ് ഉദ്യോഗസ്ഥനെ ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയതായി പ്രിസൈഡിങ് ഓഫീസർ കെ എം ശ്രീകുമാറിന്റെ ആരോപണം. കാസർഗോഡ് ചെക്കപാറ കിഴക്കക്കെഭാഗം ഗവണ്‍മെന്റ് എല്‍പി സ്കൂളിലെ പോളിങ്ങ് ബൂത്തിൽ വച്ച് തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നത് എംഎൽഎയും ഇടത് സ്ഥാനാർത്ഥിയും തടഞ്ഞെന്നാണ് പ്രിസൈഡിംഗ് ഓഫിസറുടെ ആരോപണം.
കാര്‍ഷിക സര്‍വകലാശാലയിലെ പ്രൊഫസര്‍ കെ എം ശ്രീകുമാറാണ് എം.എല്‍.എയും ഇടതുസ്ഥാനാര്‍ഥിയും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയ കാര്യം ഫേസ്ബുക്കില്‍ കുറിച്ചത്. ശ്രീകുമാർ ഇടത് അധ്യാപക സംഘടന നേതാവ് കൂടിയാണ്. തെരഞ്ഞെടുപ്പ് ദിവസം ഉച്ച മുതല്‍ ബൂത്തില്‍ നിരന്തരം കള്ളവോട്ട് നടന്നിരുന്നുവെന്ന് ശ്രീകുമാര്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയാണ് സംഭവം. കളക്ടറെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല.
തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ഇതിന്റെ തെളിവുകള്‍ വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നന്നും പ്രിസൈഡിങ് ഓഫിസര്‍ പറയുന്നു. കാലുവെട്ടുമെന്ന് കെ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയതായി ശ്രീകുമാര്‍ ഫേസ്ബുക്കിലൂടെ അനുഭവം പങ്കുവച്ചു.
Summary: Uduma MLA A.K Kunjiraman threatened the polling officer during the election duty.