ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിൽ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്ത് കൊറോണ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കർഷക സമരക്കാർ സംഘം ചേരാൻ അനുവധിക്കരുതെന്ന് സുപ്രീം കോടതി അറിയിച്ചു. ഇന്നത്തെ സാഹചര്യത്തിൽ ഇത്തരം കൂട്ടം കൂടലുകൾ രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
ഈ വര്‍ഷം ആദ്യം ദല്‍ഹിയിലെ നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ നിന്ന് കേന്ദ്രം ഇത് പഠിച്ചതല്ലേ. കര്‍ഷക സമരം മൂലം അത്തരം അവസ്ഥ ഉണ്ടാകാം, അതിനാല്‍ മുന്‍കരുതലുകള്‍ എടുക്കണം, ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുള്‍പ്പെട്ട ബെഞ്ച് ഇക്കാര്യം ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തിൽ ദല്‍ഹി അതിര്‍ത്തിയില്‍ പലയിടങ്ങളിലും സമരം തുടരുകയാണ്. അതിനാല്‍, എന്താണ് സംഭവിക്കുന്നതെന്ന് കേന്ദ്രം പറയണമെന്ന് ബോബ്‌ഡെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് നിര്‍ദ്ദേശിച്ചു. സമരം കൊറോണ വ്യാപനത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി സുപ്രിയ പണ്ഡിത നല്‍കിയ ഹര്‍ജിയിലാണ് നടപടി.
ദല്‍ഹി നിസാമുദ്ദീനില്‍ തബ്‌ലീഗ് സമ്മേളനത്തിൽ ചട്ടങ്ങളും വിലക്കുകളും ലംഘിച്ച് ആയിരങ്ങൾ പങ്കെടുത്തതിനെ തുടർന്ന് ഇന്ത്യയിലെ പല ഭാഗങ്ങളിലും കൊറോണ വൻ തോതിൽ പടർന്ന് പിടിച്ചിരുന്നു. സമ്മേളനത്തിൽ പങ്കെടുത്ത പല ആളുകൾക്കും കൊറോണ ഉണ്ടായിരുന്നു.
ജസ്റ്റിസുമാരായ എ. എസ്. ബോപ്പണ്ണ, വി. രാമസുബ്രഹ്മണ്യം എന്നിവര്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ രോഗവ്യാപനം തടയാന്‍ മുന്‍കരുതല്‍ എടുക്കുന്നുണ്ടോയെന്ന് സോളിസിറ്റര്‍ ജനറലിനോട് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിസാമുദ്ദീൽ സമ്മേളനം പോലൊരു അവസ്ഥ വീണ്ടും ഉണ്ടാവില്ലേ എന്ന ചോദ്യം അവർ വീണ്ടും ഉന്നയിച്ചു.
അതിനിൽ തന്നെ കേന്ദ്ര സർക്കാരിനോട് കർഷക സമരം മൂലം രോഗം വ്യാപിക്കുന്നത് തടയാൻ എടുത്ത നടപടികൾ വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിര്‍ദ്ദേശിച്ചു. കർശകസമരത്തിൽ പങ്കെടുക്കുന്നവർ ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടില്ലെങ്കിൽ തങ്ങള്‍ക്ക് അതില്‍ ആശങ്കയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. കൊറോണ മാർഗ നിർദേശങ്ങൾ പൂർണമായും പാലിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് ഉറപ്പു വരുത്തി കോടതിയെ അറിയിക്കാമെന്ന് മേത്ത അറിയിച്ചു.
Summary: Supreme Court expresses concern over farmers’ strike.