പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി.
കർശന കോടതി ഉപാധികളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഇബ്രാംഹിം കുഞ്ഞിന് ജാമ്യം അനുവധിച്ചുകിട്ടിയിരിക്കുന്നത്. കേസ് അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കണം. എറണാകുളം ജില്ല വിട്ട് പുറത്ത് പോകാൻ പാടില്ല. പാസ്പോർട്ട് സറണ്ടർ ചെയ്യണം, രണ്ടുലക്ഷം രൂപ ബോണ്ടായി കെട്ടി വയ്ക്കണം തുടങ്ങിയ ഉപാധികളാണ് കോടതി മുന്നിൽ വച്ചിരിക്കുന്നത്.
കേസില്‍ നവംബര്‍ 18നാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ചികിത്സയില്‍ കഴിഞ്ഞിരുന്ന നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. നേരത്തെ കേസില്‍ മൂന്നു തവണ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റു ചെയ്തിരുന്നു.
ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി പരിഗണിച്ച് ജാമ്യാപേക്ഷയിൽ സർക്കാരും കാര്യമായ എതിർപ്പറിയിച്ചില്ല. നേരത്തെ മുസ്ലിം എജ്യുക്കേഷന്‍ അസോസിയേഷനിലേക്ക് മത്സരിക്കാനുള്ള അനുമതിക്ക് വേണ്ടി ഇബ്രാഹിം കുഞ്ഞ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതടക്കമുള്ള എല്ലാ അപേക്ഷകളും പിന്‍വലിക്കുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ജാമ്യം.
Summary: Palarivattom fly over corruption case; Former minister VK Ibrahimkunju has been granted bail.