നാടിനെ നടുക്കിയ ദുരഭിമാനക്കൊലയായ കെവിൻ കൊലക്കേസിലെ പ്രതി ടിന്റു ജെറോമിന് ജയിലിൽ വച്ച് ക്രൂരമായി മർദ്ദനമേറ്റു. മർദ്ദനത്തിൽ പ്രതിയുടെ ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ച രീതിയിൽ ഗുരുതര പരിക്ക് പറ്റിയിട്ടുണ്ട്. പ്രതിക്ക് മർദ്ദനമേറ്റെന്ന കേസിൽ ജില്ലാ ജഡിജി പൂജപ്പുര ജയിലിലെത്തി അന്വേഷണം നടത്തിയിരുന്നു. പരിശോധനയ്ക്ക് ശേഷം ജഡ്ജ് ഹൈക്കോടതിയിൽ റിപ്പോർട്ടയച്ചു.
അതേസമയം ഹൈക്കോടതി നിർദേശപ്രകാരം ജയില്‍ ഡിജിപി ജില്ലാ ജഡ്ജിക്ക് കേസുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് തിങ്കളാഴ്ച നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ടിന്റുവിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കെവിന്‍ വധക്കേസില്‍ എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും 40,000 രൂപ വീതം പിഴയും ആണ് കോടതി വിധിച്ചത്.
Summary : Kevin murder accused Tintu Jerome critically injured in prison assault.