പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് തുടക്കമായി. പ്രസംഗത്തിന് തുടക്കമിട്ടുകൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ആരംഭിച്ചത്. കോവിഡ് മഹാമാരി മൂലം ഉണ്ടാക്കിയ വെല്ലുവിളിയാണ് സംസ്ഥാന സർക്കാർ നേരിടുന്ന വലിയ പ്രതിസന്ധിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാവിലെ കൃത്യം ഒമ്പത് മണിക്ക് തന്നെ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. നയപ്രഖ്യാപന വേഷത്തിനായി ഗവർണർ കകേരളീയ വേഷത്തിലാണ് എത്തിച്ചേർന്നത്. എന്നാൽ പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗത്തിനിടെ മുദ്രാവാക്യം വിളിക്കുകയും ഗവർണർ സംസാരിക്കുന്നതിനൊപ്പം സംസാരിക്കുകയും ചെയ്തു. ബാനറുകളും പ്ലക്കാർഡുകളുമായി പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയും ചെയ്തു.
എന്നാല്‍ താന്‍ ഭരണഘടനാപരമായ ചുമതലയാണ് നിര്‍വഹിക്കുന്നത്. തടയരുതെന്നും പറഞ്ഞ് ഗവര്‍ണര്‍ നയ പ്രഖ്യാപന പ്രസംഗം തുടരുകയായിരുന്നു. ഇതിനെല്ലാം ഇടയിലും ഡയസിന് മുന്നിലേക്ക് പ്രതിഷേധം നീണ്ടു. തന്റെ ഉത്തരവാദിത്തം തുടരാന്‍ സമ്മതിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
കോവിഡ് മഹാമാരി പടർന്നു പിടിച്ചതിനെ തുടർന്നുണ്ടായ ലോക്ക് ഡൗൺ കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന സർക്കാർ വാഗ്ദാനം പാലിച്ചു. എല്ലാ വീടുകളിലും ഭക്ഷ്യ കിറ്റുകൾ എത്തിക്കുകയും സ്വയം പര്യാപ്ത പച്ചക്കറി ഉത്പാദനത്തിലുള്ള പദ്ധതികൾ നടപ്പിലാക്കി. കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമായി സുഭിക്ഷകേരളം ഉള്‍പ്പടെയുള്ള പദ്ധതികള്‍ നടപ്പാക്കി.
കൊവിഡ് മരണനിരക്ക് കുറഞ്ഞ ഏകസംസ്ഥാനമാണ് കേരളം. എന്നാല് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അടക്കമുള്ള നിരവധി വെല്ലുവിളികള്‍ ഇനിയും മുന്നിലുണ്ട്. കൊറോണ വെല്ലുവിളികള്‍ക്കിടയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനും സര്‍ക്കാരിനായി. പരമാവധി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ പതിനാലാം നിയമസഭയുടെ അവസാന സമ്മേളനമാണിത്. ഈ മാസം 28 വരെയാണ് നിയമസഭാ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. 15നാണ് ബജറ്റ്.
Summary : Governor begins Assembly session with policy address; Opposition boycotted the assembly and shouted slogans.