കാപ്പിറ്റോള്‍ മന്ദിരത്തിലെ കലാപത്തില്‍ ഡോണള്‍ഡ് ട്രംപിനെതിരേ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. കാപ്പിറ്റോള്‍ മന്ദിരത്തില്‍ ഇരച്ചുകയറി ട്രംപ് അനുകൂലികള്‍ കലാപം അഴിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് നിരവധി പ്രമുഖർ തങ്ങളുടെ പദവികള്‍ രാജിവച്ചിറങ്ങി. രാജിവച്ചവരില്‍ യുഎസ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസ് അസിസ്റ്റന്റ് സെക്രട്ടറി എലിനോര്‍ മക്കാന്‍സ്‌കാറ്റ്‌സ് പ്രമുഖനായ ഒരു വ്യക്തിയാണ്.
അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനം രാജിവച്ച എലിനോര്‍ മക്കാന്‍സ് പറഞ്ഞത് പുതിയ പ്രസിഡന്റ് അധികാരം ഏറ്റെടുക്കുംവരെ തുടരനായിരുന്നു തന്റെ തീരുമാനമെന്നും എന്നാല്‍, കാപ്പിറ്റോള്‍ മന്ദിരം കലാപത്തിനിരയായത് തന്റെ തീരുമാനത്തെ തകിടംമറിച്ചുവെന്നും ഈ നീക്കം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും തന്റെ ഹൃദയത്തില്‍ തൊട്ട്, ഇനി തനിക്ക് തുടരാന്‍ കഴിയില്ല എന്നുമാണ്.
കൂടാതെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിദ്യാഭ്യാസ സെക്രട്ടറി ബെറ്റ്‌സി ദേവോസ്, വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സാറാ മാത്യൂസ്, പ്രഥമ വനിത മെലാനിയ ട്രംപിന്റെ ചീഫ് സ്റ്റാഫ് സ്‌റ്റെഫാനി ഗ്രിഷാം, വൈറ്റ് ഹൗസിലെ സോഷ്യല്‍ സെക്രട്ടറി അന്ന ക്രിസ്റ്റീന റിക്കി നിസെറ്റ തുടങ്ങിയവരും രാജിവച്ചവരാണ്.
അതേസമയം, കാപ്പിറ്റോള്‍ മന്ദിരത്തിലുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. അക്രമണത്തില്‍ പരിക്കേറ്റ ഒരു പോലിസുകാരനാണ് ഏറ്റവും ഒടുവില്‍ മരിച്ചത്. വാഷിങ്ടണ്‍ ഡിസിയിലും കാപ്പിറ്റോള്‍ മന്ദിരത്തിലും മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെയാണ് അഞ്ച് പേര്‍ മരിച്ചത്.
ഒപ്പം അമേരിക്കയിലെ കാപ്പിറ്റോള്‍ മന്ദിരത്തിലുണ്ടായ സംഭവ വികാസങ്ങളെ തുടര്‍ന്ന് ഡൊണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയികരിക്കുന്ന വിലക്ക് അനിശ്ചിതമായി നീട്ടുമെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗാണ് അറിയിച്ചു.
സംഭവത്തിന് പിന്നാലെ കാപ്പിറ്റോള്‍ പോലിസ് മേധാവി വ്യാഴാഴ്ച്ച രാജിവെച്ചിരുന്നു. കലാപം നിയന്ത്രിക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടതോടെ സ്പീക്കര്‍ നാന്‍സ് പെലേസി രാജിയാവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍.
Summary : Capitol Rebellion: Many dignitaries resign; Trump’s Facebook and Instagram accounts banned.