പക്ഷിപ്പനി പടർന്നുപിടിക്കുമ്പോൾ വളർത്തുപക്ഷികളെ കൊല്ലേണ്ടി വരുന്ന സാഹചര്യം ഉണ്ടാവുന്നതിനാൽ കർഷകർക്ക് സംസ്ഥാന സർക്കാർ ധമസഹായം പ്രഖ്യാപിച്ചു. പക്ഷിപ്പനി സ്ഥിതീകരിച്ച പ്രദേശങ്ങളിൽ പക്ഷിമാംസം, മുട്ട തുടങ്ങിയവ കൈമാറുന്നതിന് 10 ദിവസത്തേക്ക് കൂടി കർശന നിയന്ത്രണം ഉണ്ടാവും. പക്ഷിപ്പനി സാഹചര്യം മുൻ നിർത്തിയാണ് പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളിൽ ഈ ജാഗ്രത നിർദേശം.
പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ ഒരു കിലോമീറ്റർ ചുറ്റളവിലെ മുഴുവൻ പക്ഷികളേയും കൊന്നൊടുക്കാനാണ് തീരുമാനം. 23,830 പക്ഷികളെയാണ് ആദ്യദിനത്തിൽ കൊന്നൊടുക്കിയത്.
രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ മുഴുവന്‍ പക്ഷികളേയും കൊന്നൊടുക്കാനാണ് തീരുമാനം. ആദ്യ ദിനം 23,830 പക്ഷികളെയാണ് കൊന്നത്. രണ്ട് ജില്ലകളിലുമായി 40,000ല്‍ ഏറെ പക്ഷികളെയാണ് കൊല്ലേണ്ടിവരിക..
കോഴി, താറാവ് ഉള്‍പ്പെടെ രണ്ട് മാസത്തില്‍ താഴെ പ്രായമുള്ള കൊന്നൊടുക്കുന്ന ഓരോ പക്ഷിക്കും 100 രൂപ വീതവും രണ്ട് മാസത്തിന് മുകളില്‍ പ്രായമുള്ളവക്ക് 200 രൂപ വീതവും ധനസഹായം അനുവദിക്കും. നശിപ്പിക്കുന്ന ഒരു മുട്ടക്ക് അഞ്ച് രൂപ വീതവും ധനസഹായം നല്‍കും.
കോട്ടയം, ആലപ്പുഴ ജില്ലകളിലെ കര്‍ഷകരാണ് പക്ഷിപ്പനി മൂലം ഏറെ നഷ്ടം സഹിക്കേണ്ടിവരുക. ഈ ജില്ലകളിലാണ് നിലവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം അപര്യാപ്തമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
Summary: Bird flu; The state government has announced financial assistance to farmers.