ഒരു വർഷത്തിലധികമായി ലോകത്തെ വിറപ്പിച്ച് കൊറോണയെ പിടിച്ചുകെട്ടുന്നതിനായി രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം ഈ മാസം 13ന് ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. അടിയന്തര അനുമതി ലഭിച്ച ശേഷമുള്ള പത്ത് ദിവസത്തിനകം കൊവിഡ് വാക്സിന്‍ വിതരണത്തിന് തയ്യാറെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
നിലവിൽ കോവിഡ് വാക്സിന്റെ വിതരണത്തിനായി കർണാടക, മുംബൈ, ചെന്നൈ, കൊൽക്കത്ത, എന്നിവിടങ്ങളിൽ മെഗാ വാക്സിൻ സംഭരണ ശാലകൾ തയ്യാറായിക്കഴിഞ്ഞു. ഇവിടെനിന്ന് സംസ്ഥാനങ്ങളുടെ സംഭരണ ശാലകൾ തയ്യാറായിക്കഴിഞ്ഞു. വ്യോമ മാർഗമായിരിക്കും വാക്സിൻ എത്തിക്കുന്നത്.
ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം 37 കേന്ദ്രങ്ങളിലായിരിക്കും വാക്സിൻ വിതരണം ചെയ്യുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിനേഷന് റജിസ്ട്രേഷന്‍ ആവശ്യമില്ല. രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കൂട്ടിചേര്‍ത്തു.
29,000 കോള്‍ഡ് സ്‌റ്റോറേജുകള്‍ വാക്‌സിന്‍ സംഭരണത്തിനായി സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി നടത്തിയ ഡ്രൈ റണില്‍ നടപടികള്‍ വിലയിരുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.
ആരോഗ്യ പ്രവര്‍ത്തകര്‍ കോ-വിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണ്ടേ ആവശ്യമില്ലെന്നും മുന്‍ഗണന പട്ടിക പ്രകാരമുള്ളവരുടെ വിവരങ്ങള്‍ ആപ്പില്‍ ഉണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു. എന്നാല്‍ ആദ്യഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കേണ്ട കൊവിഡ് മുന്നണി പോരാളികള്‍ ആപ്പില്‍ സ്വയം വിവരങ്ങള്‍ നല്‍കണമെന്നും രാജേഷ് ഭൂഷണ്‍ അറിയിച്ചു.
Summary : Four locations in the country ready for vaccine distribution; The Ministry of Health has said that the distribution of the covid vaccine will start on the 13th of this month.