മലപ്പുറം പന്താവൂരില്‍ ആറുമാസം മുമ്പ് കാണാതായ ഇർഷാദ് എന്ന യുവാവിന്റെ മൃതദേഹം നടുവട്ടത് കിണറ്റില്‍നിന്ന് കണ്ടെത്തി. ആറ് മാസങ്ങൾക്ക് മുമ്പ് ഇർഷാദിനെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തുക്കൾ പൊട്ടക്കിണറ്റിൽ കൊണ്ടിടുകയായിരുന്നു.
എടപ്പാള്‍ സ്വദേശിയും പന്താവൂരില്‍ താമസക്കാരനുമായ കിഴക്കെ വളപ്പില്‍ ഹനീഫയുടെ മകന് ഇര്‍ഷാദി (25) നെയാണ് 2020 ജൂൺ 11 ന് രാത്രി 9 ന് പന്താവൂരിലെ വീട്ടിൽ നിന്നും കാണാതാവുന്നത്. ബിസിനസ് ആവശ്യത്തിന് പുറത്തുപോകുന്നു എന്ന് പറഞ്ഞുകൊണ്ടാണ് രാത്രിയിൽ വീട്ടിൽ നിന്നുമിറങ്ങിയത്. എന്നാൽ ഒരു ദിവസം കഴിഞ്ഞും തിരികെ വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് ഇർഷാദിന്റെ പിതാവ് ചങ്ങരം കുളം പോലീസിൽ പരാധി നൽകി.
തുടർന്ന് പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടികളും ഇല്ലാത്തതിനെ തുടർന്ന് അന്വേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ചുകൊണ്ട് കുടുംബം മലപ്പുറം പോലീസ് മേധാവി, കളക്ടർ, മുഖ്യമന്ത്രി എന്നിവർക്കും പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. തുടര്‍ന്ന് ആറ് മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ ലാണ് ഇര്‍ഷാദിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ചതാണെന്ന് കണ്ടെത്തിയത്.
വട്ടംകുളം സ്വദേശികളായ അധികാരത്ത്പടി സുഭാഷ് സുബ്രഹ്മണ്യന്റെ മകന് സുഭാഷ് (35), മേനോന്പറമ്ബില് വേലായുധന്റെ മകന് എബിന്(28) ചേര്‍ന്നാണ് ഇര്‍ഷാദിനെ കൊലപ്പെടുത്തിയത്. കോടികൾ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹം തരാമെന്ന് പറഞ്ഞ് ഇര്‍ഷാദില്‍നിന്ന് സുഭാഷ്, എബിന് എന്നിവര്‍ ലക്ഷങ്ങള്‍ വാങ്ങിയിരുന്നു. പിന്നീട് പണം തിരിച്ച് ചോദിച്ചപ്പോള്‍ എടപ്പാളിലെ ക്വാര്‍ട്ടേഴ്സില്‍ വിളിച്ച് വരുത്തി ഇര്‍ഷാദിനെ കൊലപ്പെടുത്തുകയും, ചാക്കിലാക്കി ടൗണിലെ കെട്ടിടത്തിന് പിറകിലെ പൊട്ടകിണറ്റില്‍ മൃതദേഹം ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു.
Summary : The body of a Irshad who went missing six months ago has been found; Murdered by friends.