നെയ്യാറ്റിന്‍കരയില്‍ വീടിന്റെ ജപ്തി നടപടിക്കിടെ രാജന്‍-അമ്ബിളി ദമ്പതികള്‍ തീ കൊളുത്തി മരിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കഭൂമിയും വീടും മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് വേണ്ടി ബോബി ചെമ്മണ്ണൂർ വിലയ്ക്ക് വാങ്ങി. ഇന്ന് രാവിലെയാണ് ബോബി ചെമ്മണ്ണൂർ കുട്ടികൾക്ക് വേണ്ടി വീടും സ്ഥലവും എഗ്രിമെന്റ് എഴുതി തയ്യാറാക്കിയത്. എന്നാൽ തർക്കഭൂമി സ്വീകരിക്കില്ലെന്ന് കുട്ടികൾ വ്യക്തമാക്കി.
ബോബി ചെമ്മണൂരിന്റെ നല്ല മനസിന് നന്ദിയുണ്ട്. നിയമ പരമായി വില്‍ക്കാനോ വാങ്ങാനോ കഴിയാത്ത ഭൂമിയാണിത്. പിന്നെങ്ങനെയാണ് ഭൂമി വാങ്ങാന്‍ കഴിയുകയെന്ന് ഇളയമകന് രഞ്ജിത്ത് ചോദിച്ചു. സര്‍ക്കാരാണ് ഭൂമി നല്‍കേണ്ടത്. അവകാശപ്പെട്ട ഭൂമി സര്‍ക്കാര്‍ അനുവദിച്ച് നല്‍കണമെന്ന് രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. തര്‍ക്ക ഭൂമി വ്യാജ പട്ടയത്തിലൂടെയാണ് വസന്ത സ്വന്തമാക്കിയത്.
ബോബി ചെമ്മണൂരിനെ കബളിപ്പിക്കുകയായിരുന്നെന്നും രാഹുല്‍ പറഞ്ഞു. വ്യാജ പട്ടയമാണെങ്കില്‍ ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും കുട്ടികള്‍ക്ക് ഭൂമി സ്വന്തമാകുന്നതുവരെ താനും ഒപ്പമുണ്ടാകുമെന്നും ബോബി ചെമ്മണൂരും അറിയിച്ചു.
ഇന്ന് വൈകുന്നേരം 5.30 ന്ന് മരിച്ച രാജന്റെ വീട്ടില്‍ വച്ച് ബോബി ചെമ്മണ്ണൂര്‍ എഗ്രിമെന്റ് കൈമാറാനിരിക്കെയാണ് കുട്ടികൾ ഭൂമി നിരസിച്ചത്.
വീട് ഉടന്‍ പുതുക്കിപ്പണിയും അതു വരെ കുട്ടികളുടെ പൂര്‍ണ സംരക്ഷണവും ബോബി ഏറ്റെടുക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. തിരുവനന്തപുരത്തെ തന്റെ ഫാന്‍സുകാരാണ് ഇക്കാര്യം അറിയിച്ചതിനെ തുടർന്നാണ് ബോബി ചെമ്മണ്ണൂർ ഭൂമി വിലകൊടുത്ത് വാങ്ങിയത്. വീട് പണി പൂര്‍ത്തിയാകുന്നതുവരെ കുട്ടികളെ താന്‍ തൃശൂരിലെ വീട്ടില്‍ താമസിപ്പിക്കാമെന്നായിരുന്നു മുമ്പ് പറഞ്ഞിരുന്നത്.
ഡിസംബർ 22 നായിരുന്നു ഭൂമി കയ്യേറിയത് ഒഴിപ്പിക്കാൻ അയൽക്കാരിയായ വസന്തയുടെ പരാതിയ തുടർന്ന് പോലീസ് രാജന്റേയും അമ്പിളിയുടേയും വീട്ടിൽ എത്തിയത്. ഒഴിപ്പിക്കരുതെന്ന ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു പോലീസിന്റെ നടപടി. ആത്മഹത്യാഭീഷണി മുഴക്കി നിന്നിരുന്ന ദമ്പതികശുടെ ദേഹത്തേക്ക് പെട്ടന്ന് തീ പടർന്നു പിടിക്കുകയായിരുന്നു. ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്. തുടർന്ന് രാജന്റേയും അമ്പിളിയുടേയും രണ്ട് കുട്ടികൾ അനാധരാവുകയായിരുന്നു.
നേരത്തെ സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ കുട്ടികള്‍ക്ക് സഹായധനമായി നല്‍കിയിരുന്നു. അഞ്ച് ലക്ഷം രൂപ നല്കി യൂത്ത് കോണ്‍ഗ്രസും പിന്നാലെ ഒരുപാട് സംഘടനകളും ഒപ്പമെത്തുകയും ചെയ്തു.
Summary : Bobby Chemmannur given Neyyattinkara disputed land to childrens; The children will not accept the land.