കല്ലമ്പലം നാവായിക്കുളത്ത് 11വയസ്കാരനെ വീട്ടിൽ കഴുത്തറുത്തു കൊന്ന നിലയിൽ കണ്ടെത്തി. കുട്ടിയുടെ പിതാവ് സഫീറാണ് 11 വയസ്സുകാരൻ അൽത്താഫിനെ വീടിനുള്ളിൽ വച്ച് കുട്ടിയെ കഴുത്തറുത്ത് കൊന്നത്. കുട്ടിയെ കൊന്ന ശേഷം പിതാവ് അടുത്തുള്ള ക്ഷേത്രക്കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു. നാവായിക്കുളം നൈനാംകോണം വീട്ടില്‍ സഫീറിനെയാണ് (35)ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് ഇളയ കുട്ടിയെ കാണാതായിട്ടുണ്ട്. എട്ടുവയസുള്ള ഇളയ കുട്ടി അന്‍ഷാദിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഇന്നു രാവിലെയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മൂത്ത മകനെ കഴുത്തറുത്ത് കൊന്ന ശേഷം എട്ടുവയസുള്ള ഇളയ കുട്ടിയെ കുളത്തിലെറിയുകയും പിന്നാലെ സഫീറും കുളത്തിൽ ചാടി ആത്മഹത്യ ചെയ്യുകയുമായിരുന്നെന്നാണ് പോലീസിന്റെ നിഗമനം. സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിയാണ് സഫീറിന്‍റെ ഭാര്യ. സഫീറുള്ള ഭാര്യയുമായി പിണങ്ങിക്കഴിയുകയാണെന്നാണ് അറിയുന്നത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് മകനെ കൊന്നശേഷം സഫീര്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഇന്ന് രാവിലെ 11 മണിയോടു കൂടിയാണ് സംഭവം. ഓട്ടോ ഡ്രൈവറായ സഫീറുള്ളയുടെ ഓട്ടോയും ചെരുപ്പും ക്ഷേത്രക്കുളത്തിന് സമീപം കണ്ടെത്തി. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന നടത്തിയ തിരച്ചിലിലാണ് സഫീറിന്റെ മൃതദേഹം കണ്ടെടുത്തത്. തുടര്‍ന്ന് പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് അല്‍ത്താഫിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇളയമകനെയും കുളത്തിലെറിഞ്ഞുവെന്ന സംശയത്തിലാണ് തിരച്ചില്‍ തുടരുന്നത്. ഇളയ മകനെ കണ്ടെത്താനായിട്ടില്ല. കുട്ടിക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
Summary : 11 year old boy found dead with throat slit, Father commits suicide by jumping into pool.