പെരിയ കേസില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടിയാകുന്നു. കേസില്‍ സിബിഐ അന്വേഷിക്കുന്നതിനെതിരെ നല്‍കിയ സര്‍ക്കാരിന്റെ ഹര്‍ജി കോടതി തളളി. മാത്രമല്ല കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതി അറിയിക്കുകയുണ്ടായി. സുപ്രീംകോടതിയെ പരാതി അറിയിച്ചതിന് പിന്നാലെയാണ് കോടതിയുടെ നടപടി. ബന്ധപ്പെട്ട രേഖകള്‍ ഇല്ലാത്തതിനാല്‍ കേസ് അന്വേഷിക്കാനാകുന്നില്ലെന്നാണ് സിബിഐ കോടതിയെ അറിയിക്കുകയുണ്ടായി. എസ്പിയോടും ഡിവൈഎസ്പിയോടും ആവശ്യപ്പെട്ടിട്ടും രേഖകള്‍ നല്‍കിയില്ല. കേസില്‍ സര്‍ക്കാര്‍ ഇടപെടലിനായി കോടതി ഇടപെടണമെന്നായിരുന്നു സിബിഐ ആവശ്യം ഉന്നയിച്ചു. ഇതേ തുടര്‍ന്ന് രേഖകള്‍ വിട്ടുനല്‍കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
വിധി സംസ്ഥാന സര്‍ക്കാരിനുള്ള തിരിച്ചടിയാണെന്നു കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കള്‍ പ്രതികരിച്ചു. സര്‍ക്കാരിന്റെ കള്ളക്കളി പൊളിഞ്ഞെന്നും സിബിഐ സ്വാധീനിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. അന്വേഷണം സിബിഐയ്ക്ക് കൈമാറിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി നേരത്തെ വിസ്സമ്മതിച്ചിരുന്നു. ഇരട്ട കൊലപാതക കേസ് സിബിഐ അന്വേഷണം ആവശ്യമായ തരത്തിലുള്ള അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ല എന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുന്‍ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തു. അന്വേഷണം ക്രൈം ബ്രാഞ്ച് പൂര്‍ത്തിയാക്കിയതാണ്. ആ റിപ്പോര്‍ട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിട്ടില്ല.
കേസിലെ ചില സാക്ഷികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നത് മാത്രമാണ് പരാതിയെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മനീന്ദര്‍ സിങ്ങും സ്റ്റാന്റിങ് കോണ്‍സല്‍ ജി പ്രകാശും അഭിഭാഷകന്‍ ജിഷ്ണു വും വാദിച്ചു. അതെ സമയം കൃപേഷിന്റെയും ശരത്ത്‌ലാലിന്റെയും മാതാപിതാക്കള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി ഗിരിയും അഭിഭാഷകന്‍ രമേശ് ബാബുവും കേസിന്റെ അന്വേഷണം പതിനൊന്ന് മാസങ്ങള്‍ക്ക് മുമ്ബ് തന്നെ സി ബി ഐ ഏറ്റെടുത്തതായി കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് സിബിഐ യുടെ നിലപാട് കോടതി ആരാഞ്ഞിരുന്നു.
അപൂര്‍വങ്ങളില്‍ അപൂര്‍വ്വം അല്ലാത്ത ഇത്തരം കേസ്സുകള്‍ സി ബി ഐ അന്വേഷിക്കേണ്ടത് ഇല്ല എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ പതിനൊന്ന് മാസങ്ങള്‍ക്ക് മുമ്ബ് തന്നെ സി ബി ഐ കേസിന്റെ അന്വേഷണം ഏറ്റെടുത്തു എന്ന് കൃപേഷിന്റേയും, ശരത്ത് ലാലിന്റെയും മാതാപിതാക്കള്‍ കോടതിയെ അറിയിച്ചു.
അന്വേഷണ സംഘത്തെ കുറിച്ച് ആര്‍ക്കും പരാതി ഇല്ലായിരുന്നു. അന്വേഷണത്തില്‍ പോരായ്മയുണ്ടെങ്കില്‍ തുടര്‍ അന്വേഷണം നിര്‍ദ്ദേശിക്കേണ്ടത് വിചാരണ കോടതിയാണെന്നും വാദിച്ചിരുന്നു.