മുന്‍മന്ത്രി ഇബ്രാഹീം കുഞ്ഞിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി വിജിലന്‍സിന്റെ കസ്റ്റഡിയില്‍ വിടാനാകില്ലെന്ന് മൂവാറ്റുപുഴ വിജിലനിലൻസ് കോടതി വിധിച്ചു എന്ന പേരിൽ പ്രചരിക്കുന്ന എന്ന വാർത്ത തെറ്റ്. മാധ്യമങ്ങൾക്ക് എങ്ങനെയാണ് ഇത്തരമൊരു തെറ്റായ വാർത്ത കിട്ടിയതെന്നറിയില്ല.
കസ്റ്റഡിയില്‍ വിട്ടാല്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ വിധി എന്നും ചാനലുകൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കോടതി ഒരിക്കലും ഇബ്രാഹീം കുഞ്ഞിനെ കസ്റ്റഡിയിൽ വിടാനാവില്ലെന്ന് വിധിച്ചിട്ടില്ല.
അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലുള്ളത്. കീമോ തെറാപ്പിയടക്കമുള്ള ചികിത്സകള്‍ ആവശ്യമുള്ള അവസ്ഥയിലാണ് നിലവിൽ ഇബ്രാഹീം കുഞ്ഞ്. ഇങ്ങനെയൊരു അവസ്ഥയിൽ അദ്ദേഹത്തിന്റെ ആരോഗ്യനില വ്യക്തമാക്കി വിശദ വിവരങ്ങൾ കാണിച്ചുകൊണ്ടുള്ള മെഡിക്കൽ റിപ്പോർട്ട് ഡിഎംഒ യോട് സമർപ്പിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ഹോസ്പിറ്റലിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റുമ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ എന്നറിയുന്നതിനാണ് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാതെ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് പോലെ ഇബ്രാഹീം കുഞ്ഞിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി വിജിലന്‍സിന്റെ കസ്റ്റഡിയില്‍ വിടാനാകില്ലെന്ന് കോടതി വിധിച്ചു എന്നത് തികച്ചും തെറ്റായ വാർത്തയാണ്.
ഇബ്രാഹീം കുഞ്ഞിന്റെ ചികിത്സ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റാനും തുടര്‍ന്ന് അവിടെ വെച്ച് ചോദ്യം ചെയ്യാനുമുള്ള സാധ്യതയാണ് ഇപ്പോള്‍ വിജിലന്‍സ് പരിഗണിക്കുന്നത്. ഇബ്രാഹീം കുഞ്ഞിന് ലഭിച്ചുകൊണ്ടിരിക്കുന്ന ചികിത്സകള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമാക്കാനാകുമോ എന്നും സര്‍ക്കാര്‍ ആശുപത്രിയില്‍ അതിനുള്ള സൗകര്യങ്ങൾ ലഭ്യമാണോ എന്നുമാണ് കോടതി ഡി.എം.ഒയോട് അന്വേഷിച്ചിട്ടുള്ളത്.
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ടാണ് മുന്‍മന്ത്രിയും മുസ്ലിം ലീഗ് നേതാവുവുമായ ഇബ്രാഹീം കുഞ്ഞിനെ വിജിലന്‍സ് ദുരൂഹ സാഹചര്യത്തിൽ അറസ്റ്റ് ചെയ്തത്. പൊതുമരാമത്ത് സെക്രട്ടറി ആയിരുന്ന ടി.ഒ. സൂരജിമന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹീം കുഞ്ഞിനെതിരെ വിജിലന്‍സ് നടപടി തുടങ്ങിയത്.
ഊർമിള ക്രൈം – കൊച്ചി
You must be logged in to post a comment Login