തൃശൂർ . ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ലൂർദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വർണം നൽകുമെന്ന് ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുടെ പ്രഖ്യാപനം. സുരേഷ് ഗോപി ലൂർദ് മാതാവിന് സമർപ്പിച്ച സ്വർണകിരീടം ചെമ്പിൽ സ്വർണം പൂശിയതാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് സുരേഷ് ഗോപി പുതിയ പ്രഖ്യാപനം.
തന്റെ ത്രാണിക്കനുസരിച്ചുള്ള നേർച്ചയാണ് താൻ നൽകിയതെന്ന് സുരേഷ് ഗോപി നേരത്തേ പ്രതികരിച്ചിരുന്നു. നേർച്ച നൽകിയതി നെക്കുറിച്ചൊക്കെ വിളിച്ചു പറയുക എന്ന ഗതികേടിലേക്കാണ് എന്നെ മോശപ്പെട്ട ആൾക്കാർ നയിക്കുന്നത്. കിരീടം പണിയുന്നതിനായി കൊടുത്ത സ്വർണത്തിൽ പകുതിയും ചേർക്കാൻ ആകില്ലെന്ന് പറഞ്ഞ് പണിക്കാരൻ തിരിച്ചു തരുകയായിരുന്നു.
തന്റെ ആചാരപ്രകാരമാണ് കിരീടം സമർപ്പിച്ചത്. ഇപ്പോൾ നടക്കുന്നത് വ്യാജമായ വർഗീയ പ്രചാരണമാണ്. എന്റെ ത്രാണിക്കനുസരിച്ചാണ് കിരീടം നൽകിയത്. വിശ്വാസികൾക്ക് അതിൽ പ്രശ്നമില്ല. കിരീടത്തിന്റെ കണക്കെടുക്കുന്നവർ കരുവന്നൂർ അടക്കമുള്ള സഹകരണ ബാങ്കുകളിലേക്ക് പോകണം. അവിടെ ചോരയും നീരും നഷ്ടപ്പെട്ടവരുടെ കണക്കെടുക്കണമെന്നും സുരേഷ് ഗോപി പറയുകയുണ്ടായി. മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിനു മുന്നോടിയായാണ് സുരേഷ് ഗോപി ലൂർദ് മാതാവിന് സ്വർണകിരീടം സമർപ്പിക്കുന്നത്. അത് രാഷ്ട്രീയമായും വർഗീയമായും ഉപയോഗി ക്കുകയാണ് ഒരു കൂട്ടർ.