കൊച്ചി . എറണാകുളം മഹാരാജാസ് കോളേജില്‍ വ്യാഴാഴ്ച വെളുപ്പിനുണ്ടായ സംഘര്‍ഷത്തിൽ എസ്എഫ്ഐ പ്രവര്ത്തകന് കുത്തേറ്റു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനാണ് കുത്തേറ്റത്. ഇന്നു പുലര്‍ച്ചെയാണ് കോളേജ് ക്യാംപസില്‍ ആയിരുന്നു സംഘർഷം. നാസറിന്റെ കാലിനും കൈക്കും വയറിനും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ നാസര്‍ അബ്ദുള്‍ റഹ്മാനെ ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. പിണറായിയുടെ ഭരണത്തിൽ ക്യാമ്പസ്സിലേക്കും ഭീകരരും ഭീകരവാദവും നുഴഞ്ഞു കയറുന്നെന്നതിന്റെ സൂചനയാണ് ഇത് നൽകുന്നത്.
നാസര്‍ അബ്ദുള്‍ റഹ്മാന്റെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അക്രമത്തിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെൽഫെയർ പാർട്ടിയുടെ വിദ്യാർത്ഥി യുവജന വിഭാഗമായ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ക്യാമ്പസ്സിൽ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരും SDPI – POPULAR FROND എന്നീ പാർട്ടികളുടെ വിദ്യാർത്ഥി വിഭാഗങ്ങളും ഒറ്റക്കെട്ടാണെന്നാണ് വിവരം.
നാടക റിഹേഴ്സലിന് ശേഷം പോകുകയായിരുന്ന വിദ്യാര്‍ത്ഥികളെ ഒരു സംഘം വെളുപ്പിന് ആക്രമിക്കുകയായിരുന്നു. എസ്എഫ്ഐ- ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ കോളേജില്‍ കഴിഞ്ഞദിവസം ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഈ സംഭവത്തില്‍ ഒരു വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്യുകയുണ്ടായി. ഏഴ് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും ഏറ്റുമുട്ടലിൽ പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് നാലു മണിയോടെയായിരുന്നു സംഘര്‍ഷം. കഴിഞ്ഞ വര്‍ഷം നടന്ന കോളേജ് യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘര്ഷത്തിലേള്ള എത്തിക്കുന്നത്.
കഴിഞ്ഞവര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഒരു കെഎസ്യു സ്ഥാനാ ര്‍ത്ഥി വിജയിച്ചിരുന്നു. ഇത് ഫ്രറ്റേണിറ്റി പിന്തുണയോടെയാണെന്ന് എസ്എഫ്ഐ ഉന്നയിച്ചിരുന്ന ആരോപണം. ഇതു സംബന്ധിച്ച് ഇരു സംഘടനകളും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിൽക്കുകയായിരുന്നു. ഇതാണ് സംഘര്‍ഷത്തിലേക്കെത്തിച്ചത്. സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.