കേരളത്തിൽ പിണറായി സർക്കാരിനെ പിടിച്ച് കുലുക്കിയിരിക്കുന്ന മാസപ്പടി വിവാദം സർക്കാരിനെയും കൊണ്ട് പോകും.വീണാ വിജയനെതിരായ കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ പിണറായി വിജയൻറെ രാജിയുറപ്പിച്ച് പി സി ജോർജ്.
അന്വേഷണത്തിനൊടുവിൽ പിണറായിക്ക് മുഖ്യമന്ത്രിക്കസേര ഒഴിയേണ്ടി വരുമെന്ന കാര്യത്തിൽ തർക്കമില്ലെന്ന് പി സി പറഞ്ഞു. മാത്രമല്ല മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ അഴിക്കുള്ളി ലാവുമെന്നും വീണയ്ക്കെതിരായ എല്ലാ തെളിവുകളും ശക്തമാണെന്നും പി സി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി സിഎംആര്‍എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമായ പി സി ജോർജിന്റെ മകൻ ഷോൺ ജോർജ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന് പരാതി നല്‍കിയിരുന്നു.
ഇടപാടുകൾ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷിക്കണമെന്ന് നേരത്തെ തന്നെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നുവെന്നും ഇതില്‍ അന്വേഷണം നടക്കാത്തതു കൊണ്ടാണ് താന്‍ വീണ്ടും പരാതി നല്‍കിയതെന്നും ഷോൺ ജോർജ്ജ് പറഞ്ഞിരുന്നു . എന്നിട്ടും തുടര്നടപടികളുണ്ടാവാതായതോടെ അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ് ഉൾപ്പടെയുള്ളവർ ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു.
ഇതേത്തുടർന്നാണ് ഇപ്പോൾ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിചിരിക്കുന്നത്. വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. നാല് മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കണം. മാസപ്പടി വിവാദത്തിലെ ആദായ നികുതി ബോര്‍ഡിന്റെ കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം. മാസപ്പടി വിവാദത്തില്‍ എന്‍ഫോഴ്സ്മെനറ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നുണ്ട്.
കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ എന്ന സ്വകാര്യ കമ്പനിയില്‍നിന്ന് വീണയ്ക്ക് 3 വര്‍ഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിനു പിന്നാലെയാണ് അന്വേഷണം. ഈ വിഷയത്തിൽ പി സി ജോർജിന്റെ പ്രതികരണത്തിലേക്ക്….