ഇടുക്കി . ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഇടുക്കി സന്ദർശനത്തെ ചൊല്ലി വിവാദങ്ങൾ കൊഴുക്കുകയാണ്. ചൊവ്വാഴ്ച തൊടുപുഴയിൽ നടക്കുന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് ഗവർണർ ഇടുക്കിയിലേക്ക് എത്തുന്നത്.
ഇടുക്കിയിലെ ജനങ്ങളെ വെല്ലുവിളിക്കാനാണ് ഗവർണർ എത്തുന്നതെന്നാണ് സിപിഎം ആരോപിക്കുന്നത്. ഗവർണറെ ക്ഷണിച്ച നിലപാടിൽ പ്രതിഷേധിച്ചു ചൊവ്വാഴ്ച എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ഒരു കാരണം പറഞ്ഞു ഹർത്താൽ നടത്തിയാൽ ശബരിമല തീർത്ഥാടകർക്ക് കൂടി ഒരു പണി കൊടുക്കാമല്ലോ എന്നാണോ? എൽ ഡി എഫ് കണക്ക് കൂട്ടുന്നതെന്നും അറിയില്ല.
എല്ലാം എം എം മണിയുടെ വാശിയുടെയും പകപോക്കലിന്റെയും ചരട് വലികളുകളുടെയും പിന്നാമ്പുറ കളിയാണിതൊക്കെ. ഇടുക്കിയിൽ അനധികൃതമായി റവന്യൂ വനം ഭൂമികൾ കൈയ്യേറിയവരിൽ 70 ശതമാനം പേരും ഇടതു പക്ഷക്കാരാണ്. അവരിൽ 95 ശതമാനവും മണിയുടെ ബന്ധുക്കളും ഇഷ്ടക്കാരുമാണ്.
ഗവർണർക്ക് നൽകിയ ബില്ല് ഒപ്പിട്ടില്ലെന്നു പറഞ്ഞു വിവരമില്ലാത്ത വരെ പോലെ സംസ്ഥാന പ്രഥമപൗരൻ ആരിഫ് മുഹമ്മദ് ഖാനെ നാറിയെന്നു വിളിച്ചു ആക്ഷേപിച്ചു. മണി ജില്ലാ കളക്ടര്മാരെയും, വനം റെവന്യൂ ഉദ്യോഗസ്ഥർക്കെതിരെയുമൊക്കെ ഇതിനു മുൻപും ചാടി തുള്ളിയിട്ടുണ്ട്. തന്റെ ബന്ധുക്കൾ ഉൾപ്പടെ ഉള്ളവർ വെട്ടിപ്പിടിച്ച സർക്കാർ ഭൂമി നഷ്ടപ്പെടുമോ എന്നുള്ള ഭയവും പരിഭ്രമവും കൊണ്ട് മാത്രമാണ് അതൊക്കെ.
ഭൂമിഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ ചൊവ്വാഴ്ച ഇടതുമുന്നണി ഇടുക്കി ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചിരുന്നു. രാജ്ഭവൻ മാർച്ച് നടത്തുന്ന ദിവസം തന്നെ ഗവർണർ ഇടുക്കിയിൽ എത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഇടുക്കി ജില്ലാകമ്മിറ്റി പറയുന്നത്. ഗവർണറെ ഭരിക്കുന്നത് എൽ ഡി എഫ് ജില്ലാ കമ്മിറ്റി ആണെന്ന ബുദ്ധിയില്ലായ്മയിൽ നിന്നാണോ? ഈ ചിന്തയെന്നും അറിയില്ല.
ഗവർണർ കർഷകരെ വെല്ലുവിളിക്കുന്നുവെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തെത്തി. കർഷകരുടെ ആശങ്ക പരിഹരിക്കാനാണ് ഗവർണർ ശ്രമിക്കേണ്ടത്. കർഷകർ രാജ്ഭവനിൽ പ്രതിഷേധിക്കുന്ന ദിവസം ഗവർണർ ഇടുക്കിയിലേക്ക് പോകുന്നത് വെല്ലുവിളിയാണ്. എല്ലാവരോടും വെല്ലുവിളിയുടെ സ്വരമാണ് ഗവർണർക്കെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തുകയും ഉണ്ടായി.
അതേസമയം, ഇടതുമുന്നണി നടത്തുന്നത് അനാവശ്യ ഹർത്താൽ എന്ന് ഡീൻ കുര്യാക്കോസ് എംപി പറയുന്നുണ്ട്. സിപിഎം വ്യാപാരികളെ ഭീഷണിപ്പെടുത്തുന്നു. കൂടുതൽ പ്രകോപനമുണ്ടായാൽ പരസ്യ പ്രസ്താവന നടത്തിയേക്കുമെന്നും ഡീൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതിനിടെ ഇടുക്കിയിലെത്തുന്ന ഗവർണറെ തടയാൻ ആർക്കും സാധിക്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാർ അറിയിച്ചി ട്ടുണ്ട്. കാരുണ്യ പ്രവർത്തനത്തെപോലും തടസപ്പെടുത്തുന്ന സിപിഎമ്മിന്റെ അസഹിഷ്ണുത ജനം മനസിലാക്കുമെന്ന് സന്തോഷ് കുമാർ പറഞ്ഞു. ശബരിമല തീർഥാടനത്തിനു തടയിടാനാണ് എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചതെന്നും സന്തോഷ് കുമാർ കുറ്റപ്പെടുത്തി.