പ്രണയത്തിന് കണ്ണ് ഇല്ലല്ലോ? പ്രണയത്തിന് വേണ്ടി എന്ത് വേണമെങ്കിലും വേണ്ടെന്നു വെക്കാൻ തയ്യാറാവുന്നവരാണ് ഏറെയും.? മലേഷ്യയില്‍ നിന്നുള്ള ഒരു ബിസിനസ് സാമ്രാജ്യത്തിന്റെ അനന്തരാവകാശിയായ ആഞ്ചലീന്‍ ഫ്രാന്‍സിസ് തന്റെ പ്രണയത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.
ആഞ്ചലീന്‍ ഉള്ളത് 300 മില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തിയാണ്. ഒരു വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ അനന്തരാവകാശി. അതായത് 2500 കോടിയുടെ സ്വത്തുക്കള്‍ ആഞ്ചലീനയുടെ കുടുംബത്തിനുണ്ടായിരുന്നു. മലേഷ്യയിലെ വമ്പന്‍ ബിസിനസ് കുടുംബങ്ങളിലൊന്നാണ് അവരുടേത് എന്നതും എടുത്ത് പറയേണ്ടതായുണ്ട്..
ആഞ്ചലീന്‍ ഇപ്പോൾ അതെല്ലാം വേണ്ടെന്ന് വെച്ചിരിക്കുകയാണ്. സ്വന്തം പ്രണയത്തിന് വേണ്ടിയാണ് അവര്‍ അത് വേണ്ടെന്ന് വെച്ചിരിക്കുന്നത്. സ്വന്തം കാമുകനെ വിവാഹം കഴിച്ച് അദ്ദേഹത്തിനൊപ്പമാണ് ആഞ്ചലീനയുടെ താമസം. ബിസിനസ് മാഗ്നറ്റായ കൂ കേ പെംഗിന്റെയും മുന്‍ മിസ് മലേഷ്യ പൗലീന്‍ ചായുടെയും മകളാണ് ആഞ്ചലീന്‍. ജഡായ ഫ്രാന്‍സിസാണ് ഇവരുടെ കാമുകനായും പിന്നീട് ഭര്‍ത്താവായും എത്തിയിരിക്കുന്നത്.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോഴാണ് ഇവര്‍ കണ്ടുമുട്ടുന്നത്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു. കോറസ് ഹോട്ടലുകളുടെ ഡയറക്ടാണ് ആഞ്ചലീനിന്റെ പിതാവ്. മലേഷ്യയിലെ 44ാമത് സമ്പന്നനായ വ്യക്തി. അതേസമയം പ്രണയജീവിതം അത്ര സുഖകരമായിരുന്നില്ല. അഞ്ചലീന്‍ പ്രണയം വീട്ടില്‍ അറിയിച്ചപ്പോള്‍ ആകാശം ഇടിഞ്ഞ് വീണത് പോലെയായി. ഏത് നിമിഷവും പ്രണയം ഉപേക്ഷിക്കേണ്ടി വരുമെന്നതായിരുന്നു അവസ്ഥ. ആഞ്ചലീനിന്റെ പിതാവായിരുന്നു പ്രണയത്തെ ഏറ്റവും ശക്തമായി എതിര്‍ക്കുന്നത്. പ്രണയത്തില്‍ നിന്ന് പിന്മാറാനായിരുന്നു പിതാവിന്റെ മുന്നറിയിപ്പ്. ഇവരുടെ പ്രണയത്തെ ഒരിക്കലും അംഗീകരിക്കില്ലെന്നും പിതാവ് അറിയിക്കുകയും ചെയ്തു. പ്രധാന കാരണം ഇവര്‍ തമ്മിലുള്ള സാമ്പത്തിക പശ്ചാത്തലമായിരുന്നു. ആഞ്ചലീനിന്റെ സമ്പത്തിന് മുന്നിൽ ജഡായ ഒന്നുമല്ല.
സത്യത്തിൽ ആഞ്ചലീന്‍ പ്രണയത്തില്‍ നിന്ന് പിന്മാറാന് ഒരുക്കമായിരുന്നു. എന്നാൽ പിതാവിനോട് ഇക്കാര്യത്തില്‍ വാശി കാണിക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു. ഇതോടെ പിതാവ് ചില നിബന്ധനകൾ വെച്ചു. കുടുംബരമായി ലഭിക്കാനുള്ള സ്വത്ത് വേണോ അതോ കാമുകനൊപ്പം സന്തോഷമായി ജീവിക്കണോ എന്നതായിരുന്നു ആഞ്ചലീന്‍ ലഭിച്ച ഓപ്ഷന്. പിതാവിന്റെ ഭീഷണിക്ക് വഴങ്ങാതെ കാമുകനൊപ്പം ജീവിക്കാന്‍ ആഞ്ചലീന്‍ തീരുമാനിക്കുകയായിരുന്നു. 2008ലായിരുന്നു ആഞ്ചലീന്‍ ഫ്രാന്‍സിസ് ജഡായയെ വിവാഹം ചെയ്തത്. ആഡംബര ജീവിതം നയിക്കാന്‍ ആഞ്ചലീന്‍ വിസമ്മതിച്ചു. എല്ലാം ഉപേക്ഷിച്ച് സാധാരണ ജീവിതമാണ് പിന്നീട് അവർ ഇന്ന് വരെ നയിച്ച് വരുന്നത്.